ബാഴ്സക്കെതിരെ എപ്പോഴും ഗോളടിക്കാറുണ്ട്, എൽ ക്ലാസിക്കോ നഷ്ടമായതിൽ നിരാശ: തുറന്നുപറഞ്ഞ് എംബപ്പേ

ലോകഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ കളിക്കാൻ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് റയൽ മാഡ്രിഡ് സൂപ്പർ താരം കിലിയൻ എംബപ്പേ. ബാഴ്സലോണക്കെതിരെ കളിക്കുന്നത് താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവർക്കെതിരെ ഗോളടിക്കുന്നതിൽ തനിക്ക് പ്രത്യേക റെക്കോർഡ് ഉണ്ടെന്നും എംബപ്പേ പറഞ്ഞു.
ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ട എംബപ്പേയുടെ പ്രതികരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “എൽ ക്ലാസിക്കോ കളിക്കാൻ കഴിയാത്തത് വലിയൊരു നഷ്ടമാണ്. ആ മത്സരം കളിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്, കാരണം ബാഴ്സക്കെതിരെ എപ്പോഴും ഗോളടിക്കുന്ന ശീലം എനിക്കുണ്ട്,” താരം പറഞ്ഞു. താൻ കളിക്കാൻ പൂർണ്ണ സജ്ജമായിരുന്നുവെന്നും എന്നാൽ ടീമിന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡിലെ തന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചും എംബപ്പേ മനസ്സ് തുറന്നു. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തിന് പിന്നാലെ ആരാധകരിൽ നിന്നുമുണ്ടായ ‘ബൂയിംഗിനെ’ താരം സ്വാഭാവികമായാണ് കാണുന്നത്. “ആരാധകർ കൂവുന്നത് സാധാരണമാണ്. വിജയിക്കാത്തപ്പോൾ അത് അംഗീകരിക്കേണ്ടി വരും. റയൽ മാഡ്രിഡിലായാലും ലോകത്തിലെ മറ്റേത് ക്ലബ്ബിലായാലും അത് സംഭവിക്കുന്ന കാര്യമാണ്,” എംബപ്പേ വ്യക്തമാക്കി.
ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചും എംബപ്പേ രസകരമായ ഒരു കാര്യം വെളിപ്പെടുത്തി. വിനീഷ്യസ് ജൂനിയർ, ഗോൺസാലോ, മസ്താൻതുവോണോ എന്നിവർക്ക് പിന്നിൽ നാലാമത്തെ സ്ട്രൈക്കറാണ് താനെന്ന് പരിശീലകൻ അർബെലോവ പറഞ്ഞതായി താരം സൂചിപ്പിച്ചു. 2024 ൽ വന്‍ ആർഭാടത്തോടെ റയലിൽ എത്തിയ എംബാപ്പെക്ക് രണ്ട് സീസൺ കൊണ്ട് ബെഞ്ചിലെ നാലാമനായി മാറേണ്ടി വന്നത് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നു.അർബനോവയുടെ യൂത്ത് – ഫസ്റ്റ് പോളിസിയിൽ വിനിയും ഗോൺ സാലോയും മസ്താൻ്റുവോണോയും മുൻഗണന നേടുമ്പോൾ എംബാപ്പെയുടെ ഭാവി ചോദ്യചിഹ്നം ആകുന്നു.
സീസണിലെ നിർണ്ണായക മത്സരങ്ങൾ വരാനിരിക്കെ, മികച്ച പ്രകടനത്തിലൂടെ ടീമിനെ വിജയങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഫ്രഞ്ച് സൂപ്പർ താരം.

