ഇറാൻ 2026 ലോകകപ്പ് കളിക്കും, പക്ഷേ  അമേരിക്കക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വെച്ച് FFIRI

2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) സ്ഥിരീകരിച്ചു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആതിഥേയ രാജ്യങ്ങളായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവ ചില നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച FFIRI പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്: “ഇനി നടക്കാനിരിക്കുന്ന  2026 ലോകകപ്പിൽ ഇറാന്റെ പുരുഷ ദേശീയ ടീം പങ്കെടുക്കും. എന്നാൽ സംയുക്ത ആതിഥേയർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കണം”.


   ഫെബ്രുവരിയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. അമേരിക്ക ആതിഥേയരിൽ ഒരാളായതിനാൽ രാഷ്ട്രീയ സംഘർഷം ടൂർണമെന്റിനെ ബാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു.
FFIRI ഇതുവരെ നിബന്ധനകൾ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം: ഇറാൻ ടീമിനും ആരാധകർക്കും അമേരിക്കയിൽ പൂർണ്ണ സുരക്ഷ ഉറപ്പ് നൽകണം, മത്സര വേദികളിലും ഔദ്യോഗിക പരിപാടികളിലും ഇറാനെതിരായ രാഷ്ട്രീയ പ്രചാരണങ്ങൾ അനുവദിക്കരുത്,  ടീമിനും ഒഫീഷ്യലുകൾക്കും വിസ/യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകരുത്.

ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആതിഥേയ രാജ്യങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് കളിയെ മാറ്റിനിർത്തണം എന്നാണ് ഫിഫയുടെ നയം. 2022ൽ ഖത്തർ ലോകകപ്പിൽ ഇറാൻ കളിച്ചിരുന്നു, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഇറാൻ ഇതിനകം 2026 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് ഫിഫ, ആതിഥേയർ, ഇറാൻ എന്നിവർ തമ്മിൽ ചർച്ചകൾ നടക്കും. നിബന്ധനകളിൽ ധാരണയായില്ലെങ്കിൽ ഇറാന്റെ പങ്കാളിത്തം വീണ്ടും ചോദ്യചിഹ്നമാകും.

യുദ്ധത്തിന്റെ നിഴലിൽ ഒരു ലോകകപ്പ് – ഫുട്ബോളിന് രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *