ക്രിസ്റ്റ്യാനോ ഇല്ലായിരുന്നുവെങ്കിൽ മെസ്സി 15 ബാലൺഡി’ഓറുകൾ നേടുമായിരുന്നുവെന്ന് ലൗറ്ററോ!
തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിട്ടുള്ളത്. പാരീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ഈ അവാർഡ് കൈമാറിയത്. എല്ലാ താരങ്ങളും സ്റ്റാൻഡിങ് ഓവിയേഷൻ നൽകി കൊണ്ടാണ് മെസ്സിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുള്ള താരമായി മാറാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
മെസ്സിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് വരുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ചുതവണയാണ് ക്രിസ്റ്റ്യാനോ ബാലൺഡി’ഓർ നേടിയിട്ടുള്ളത്.ഒരുകാലത്ത് ലയണൽ മെസ്സിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.പക്ഷേ ഇപ്പോൾ വ്യക്തമായ ആധിപത്യം ലയണൽ മെസ്സിക്കുണ്ട്. റൊണാൾഡോ മെസ്സിയുടെ ഈ കാലഘട്ടത്തിൽ അല്ലായിരുന്നുവെങ്കിൽ മെസ്സി 15 ബാലൺഡി’ഓറുകൾ നേടുമായിരുന്നു എന്നാണ് ഇതേക്കുറിച്ച് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi and Lautaro 🔥😮💨 pic.twitter.com/97Ie92wsUO
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 30, 2023
” ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ കാലഘട്ടത്തിൽ ആയിപ്പോയി.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നുവെങ്കിൽ ലയണൽ മെസ്സി 15 ബാലൺഡി’ഓറുകളെങ്കിലും നേടുമായിരുന്നു ” ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.
2007 ന് ശേഷം മെസ്സി,റൊണാൾഡോ എന്നിവരെ കൂടാതെ രണ്ടു താരങ്ങൾക്ക് മാത്രമാണ് ബാലൺഡി’ഓർ ലഭിച്ചിട്ടുള്ളത്. റയൽ മാഡ്രിഡ് താരങ്ങളായ മോഡ്രിച്ച്,ബെൻസിമ എന്നിവരായിരുന്നു ആ രണ്ടു താരങ്ങൾ. അതേസമയം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് ലൗറ്ററോ മാർട്ടിനസ്. ഇരുപതാം സ്ഥാനത്താണ് അദ്ദേഹം ബാലൺഡി’ഓർ റാങ്കിങ്ങിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.