ക്രിസ്റ്റ്യാനോയല്ല, പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം അർഹിച്ചിരുന്നത് സലാ : ലിനേക്കർ
കഴിഞ്ഞ സെപ്റ്റംബർ മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.മുഹമ്മദ് സലാ, ജോവോ കാൻസെലോ, അന്റോണിയോ റൂഡിഗർ തുടങ്ങിയ താരങ്ങളെ പിന്തള്ളിയായിരുന്നു റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗിലെ പ്ലയെർ ഓഫ് ദി മന്ത് നേടുന്നത്.
എന്നാൽ ഈ പുരസ്‌കാരം അർഹിച്ചിരുന്നത് സൂപ്പർ താരം മുഹമ്മദ് സലായാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരുക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിനെക്കർ. തന്റെ ട്വീറ്റിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..
— Murshid Ramankulam (@Mohamme71783726) October 9, 2021
” ക്രിസ്റ്റ്യാനോ റൊണാൾഡോ അമ്പരിപ്പിക്കുന്ന പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. പക്ഷേ ഈ പുരസ്‌കാരം മുഹമ്മദ് സലായായിരുന്നു അർഹിച്ചിരുന്നത് ” ഇതാണ് ലിനേക്കർ കുറിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ മൂന്ന് വീതം ഗോളുകളായിരുന്നു റൊണാൾഡോയും സലായും നേടിയത്. ആകെ യുണൈറ്റഡിനായി ആറ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതേസമയം ഈ സീസണിലെ ഏഴ് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടാൻ സലാക്ക് കഴിഞ്ഞിരുന്നു.കൂടാതെ പ്രീമിയർ ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കാനും സലാക്ക് കഴിഞ്ഞിരുന്നു. ഏതായാലും റൊണാൾഡോ ഈ പ്രായത്തിലും ഈ പുരസ്‌കാരം സ്വന്തമാക്കിയത് ആരാധകർക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.