ആ രണ്ട് സൂപ്പർ താരങ്ങളെ സൈൻ ചെയ്യേണ്ടന്നറിയിച്ച് കൂമാൻ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ നാല് താരങ്ങളെ ടീമിലെത്തിക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. സെർജിയോ അഗ്വേറോ, മെംഫിസ് ഡീപേ, എറിക് ഗാർഷ്യ, എമേഴ്‌സൺ റോയൽ എന്നിവരായിരുന്നു ആ നാല് താരങ്ങൾ. കൂടാതെ ചില താരങ്ങളെ ബാഴ്‌സ ടീമിൽ എത്തിച്ചേക്കുമെന്നും റൂമറുകൾ ഉണ്ട്.
അത്തരത്തിൽ ബാഴ്സ നോട്ടമിട്ട രണ്ട് താരങ്ങളെ സൈൻ ചെയ്യേണ്ടതില്ല എന്നറിയിച്ചിരിക്കുകയാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ. അർജന്റൈൻ താരമായ ക്രിസ്റ്റ്യൻ റൊമേറോ, പോർച്ചുഗീസ് താരമായ റെനാറ്റോ സാഞ്ചസ് എന്നിവരെ ബാഴ്‌സക്ക് നിലവിൽ ആവിശ്യമില്ല എന്നാണ് കൂമാന്റെ നിലപാട്.സ്പാനിഷ് മാധ്യമമായ ആർഎസി വണ്ണാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.
Koeman turns down the chance to sign two players https://t.co/hsqF21SSFI
— SPORT English (@Sport_EN) July 29, 2021
നിലവിൽ ക്രിസ്റ്റ്യൻ റൊമേറോയെ ടീമിൽ എത്തിക്കാൻ ബാഴ്സ ഇപ്പോഴും ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ നിലവിലെ അവസ്ഥയിൽ ബാഴ്‌സക്ക് ഒരു സെന്റർ ബാക്കിനെ ആവിശ്യമില്ല എന്നാണ് കൂമാന്റെ നിലപാട്. എറിക് ഗാർഷ്യയെ നിലവിൽ ബാഴ്‌സ ടീമിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്, സാമുവൽ ഉംറ്റിറ്റി എന്നിവരും ടീമിൽ ഉണ്ട്. അത്കൊണ്ട് തന്നെ റൊമേറോയെ വേണ്ട എന്നാണ് കൂമാൻ അറിയിച്ചിരിക്കുന്നത്.
മറ്റൊരു താരം റെനാറ്റോ സാഞ്ചസാണ്. പോർച്ചുഗല്ലിന് മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ബാഴ്സയുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ ആവിശ്യമില്ല എന്നാണ് കൂമാൻ അറിയിച്ചിരിക്കുന്നത്.ക്ലബ്ബിന്റെ പ്രൊജക്റ്റിനും തന്റെ ശൈലിക്കും സാഞ്ചസ് അനുയോജ്യനല്ല എന്നാണ് കൂമാൻ വിശ്വസിക്കുന്നത്.ഒരു സെന്റർ മിഡ്‌ഫീൽഡറെയാണ് കൂമാന് നിലവിൽ ആവിശ്യം.എന്നാൽ ആ പൊസിഷനിലേക്ക് താരം യോജിക്കില്ല എന്നാണ് കൂമാൻ ക്ലബ്ബിനെ അറിയിച്ചിരിക്കുന്നത്.ബാഴ്‌സയുടെ ടെക്നിക്കൽ സെക്രട്ടറിയേറ്റ് ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. ഏതായാലും സാമ്പത്തികപ്രതിസന്ധി കാരണം ട്രാൻസ്ഫർ ജാലകത്തിൽ അധികം പണം മുടക്കേണ്ട എന്നതാണ് ബാഴ്‌സയുടെ നിലപാട്.