റാഫിഞ്ഞയുടെ ക്യാപ്റ്റൻസി താൽക്കാലികം മാത്രം; കാരണം വ്യക്തമാക്കി ഹാൻസി ഫ്ലിക്ക്



      ബാഴ്‌സലോണയുടെ പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്ക്, വിങ്ങർ റാഫിഞ്ഞക്ക് നൽകിയിരിക്കുന്ന ക്യാപ്റ്റൻസി ചുമതല താൽക്കാലികം മാത്രമാണെന്ന് വ്യക്തമാക്കി. ട്രാൻസ്ഫർ വിൻഡോ അടയുന്നതുവരെയും ടീമിന്റെ സ്ഥിരം ക്യാപ്റ്റൻമാരുടെ അഭാവത്തിലുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ടീമിലെ പ്രധാന ക്യാപ്റ്റൻമാരായ മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗൻ, റൊണാൾഡ് അറൗഹോ എന്നിവർ നിലവിൽ സ്ക്വാഡിൽ ലഭ്യമല്ല. മൂന്നാം ക്യാപ്റ്റനായ ഫ്രെങ്കി ഡി യോങ് പരിക്കിന്റെ പിടിയിലുമാണ്. ഈ സാഹചര്യത്തിലാണ് റാഫിഞ്ഞയെ താൽക്കാലികമായി ബാഴ്‌സയുടെ അമരത്ത് ഏൽപ്പിച്ചതെന്ന് ഫ്ലിക്ക് ചൂണ്ടിക്കാട്ടി.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതോടെ ബാഴ്‌സലോണയുടെ സ്ഥിരം ക്യാപ്റ്റനെ തിരഞ്ഞെടുക്കാനായി ടീമിൽ വോട്ടെടുപ്പ് നടക്കുമെന്നും പരിശീലകൻ അറിയിച്ചു.


      സീനിയർ താരങ്ങളായ മാർക്കും റൊണാൾഡും ഇല്ലാത്തതും ഫ്രെങ്കി ഡി യോങ്ങിന്റെ പരിക്കുമാണ് റാഫിഞ്ഞക്ക് താൽക്കാലിക ചുമതല ലഭിക്കാൻ കാരണം.നിലവിൽ റാഫിഞ്ഞക്കൊപ്പം എറിക് ഗാർസിയ, പെഡ്രി എന്നിവരും ക്യാപ്റ്റൻസി ചുമതലകൾ പങ്കിടുന്നുണ്ട്.ടീമിലേക്ക് പുതിയ കളിക്കാർ വരുകയോ നിലവിലെ ചിലർ പോവുകയോ ചെയ്യാം. ഈ വിൻഡോ പൂർണ്ണമായി അടച്ച ശേഷമേ വോട്ടെടുപ്പിലൂടെ ഔദ്യോഗിക ക്യാപ്റ്റൻമാരെ നിശ്ചയിക്കൂ.

      സീസണിന്റെ തുടക്കത്തിൽ റാഫിഞ്ഞയും പെഡ്രിയും പോലുള്ള താരങ്ങൾ മുന്നിൽ നിന്ന് നയിക്കുന്നത് ടീമിന് താൽക്കാലിക ആശ്വാസമേകുമെങ്കിലും, ട്രാൻസ്ഫർ വിൻഡോ അടയുന്നതോടെ ക്യാപ്റ്റൻസി ബാൻഡിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന കാര്യത്തിൽ ഫ്ലിക്ക് വ്യക്തത വരുത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *