ബാലൺഡി’ഓർ എംബപ്പേക്കെന്ന് ഫ്രഞ്ചുകാർ, മൂന്നാം സ്ഥാനത്ത് ലയണൽ മെസ്സി!
കഴിഞ്ഞ സീസണിലെ ബാലൺ ഡി’ഓർ പുരസ്കാരം ആര് നേടും എന്നറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. നാളെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുക. പാരീസിൽ വെച്ചുകൊണ്ടാണ് ഈ സെറിമണി നടക്കുക. സൂപ്പർ താരം ലയണൽ മെസ്സിക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
എന്നാൽ ഫ്രാൻസിലെ ജനങ്ങൾക്കിടയിൽ ഒഡോക്സ എന്നിവർ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇത്തവണത്തെ ബാലൺഡി’ഓർ ആരാണ് അർഹിക്കുന്നത് എന്നായിരുന്നു ചോദ്യം? ഭൂരിഭാഗം പേരും പിന്തുണച്ചിട്ടുള്ളത് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെയാണ്. 46% ആളുകളാണ് കിലിയൻ എംബപ്പേക്ക് ഇത്തവണത്തെ അവാർഡ് നൽകണമെന്ന് ആവശ്യപ്പെടുന്നത്.
The stage is set 🤩 & the anticipation is real ⏳🙌
— Sony LIV (@SonyLIV) October 29, 2023
Who will claim the ⚽ throne & be crowned with the prestigious #ballondor? 👑
Join us for #BallonDOr2023, LIVE on #SonyLIV tomorrow & witness history in the making 🔥⚽ pic.twitter.com/9RfG73hJXv
അതേസമയം ഈ വോട്ടിങ്ങിൽ പങ്കെടുത്ത 19 ശതമാനം ആളുകൾ പിന്തുണക്കുന്നത് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെയാണ്.ഫ്രാൻസിൽ ലയണൽ മെസ്സിക്ക് പിന്തുണ താരതമ്യേന കുറവാണ്. 12% ആളുകളാണ് ലയണൽ മെസ്സിക്ക് ബാലൺഡി’ഓർ നൽകണമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമയായിരുന്നു ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നത്.
കഴിഞ്ഞ സീസണിൽ 54 ഗോളുകളും 13 അസിസ്റ്റുകളും നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു. അതേസമയം 56 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 3 കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ലയണൽ മെസ്സി 38 ഗോളുകളും 25 അസിസ്റ്റുകളും ആയിരുന്നു കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നത്.വേൾഡ് കപ്പ് കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ബാലൺഡി’ഓർ പുരസ്കാരം നേടുക എന്നത് ഒട്ടേറെ മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഫ്രഞ്ചുകാരിൽ ഭൂരിഭാഗം പേരും എംബപ്പേയാണ് അർഹിക്കുന്നത് എന്നാണ് വിശ്വസിക്കുന്നത്.