മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർ ലീഗ് വിട്ടത് ബാധിച്ചിട്ടില്ല, സൗദി ഒരു ഭീഷണിയല്ല :ടെബാസ്

ഒരുകാലത്ത് ഏറ്റവും കൂടുതൽ ആരാധകരെ ആകർഷിക്കാൻ കഴിഞ്ഞ ലീഗായിരുന്നു സ്പാനിഷ് ലീഗ്. അതിന് കാരണം സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരുന്നു. എന്നാൽ ഈ രണ്ടു താരങ്ങളും ഇപ്പോൾ സ്പാനിഷ് ലീഗ് വിട്ടു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ പഴയ പ്രൗഢി ഇപ്പോൾ ലാലിഗക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

പക്ഷേ ലാലിഗയുടെ പ്രസിഡണ്ടായഹവിയർ ടെബാസ് ഇക്കാര്യം ഒരിക്കൽ കൂടി നിഷേധിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലീഗ് വിട്ടത് തങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.സൗദി അറേബ്യൻ ഫുട്ബോൾ ഒരു ഭീഷണിയല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെബാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാലിഗ വിട്ടത് ഞങ്ങൾക്ക് ഒരു പ്രശ്നമായിട്ടില്ല.കാരണം ലോകമെമ്പാടും ഇപ്പോഴും ലാലിഗക്ക് ആരാധകരുണ്ട്. സൗദി ലീഗ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല.കാരണം ഒരു ഹിസ്റ്ററിയും ഇല്ലാത്ത കോമ്പറ്റീഷൻ ആണ് സൗദി അറേബ്യൻ ലീഗ്. ലോകത്തെ ടോപ്പ് ലീഗുകളുമായി മുട്ടിനിൽക്കണമെങ്കിൽ സൗദി ലീഗ് ഇനിയും ഒരുപാട് വളരേണ്ടതുണ്ട് ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സി അമേരിക്കയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലുമാണ് കളിക്കുന്നത്. രണ്ടുപേരും തകർപ്പൻ പ്രകടനമാണ് ഇപ്പോഴും നടത്തുന്നത്.അതുകൊണ്ടുതന്നെ കൂടുതൽ ആരാധകരെ ആകർഷിക്കാൻ അമേരിക്കൻ ലീഗിനും സൗദി ലീഗിനും സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *