എതിരാളികളെ കൺഫ്യൂഷനിലാക്കി സ്കലോണി, പരീക്ഷിച്ചത് രണ്ട് ഇലവനുകൾ!

ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.നോക്കോട്ട് സ്റ്റേജ് മത്സരമായതിനാൽ ഒരു തകർപ്പൻ പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഏത് രൂപത്തിലുള്ള സ്റ്റാർട്ടിങ് ഇലവനെ കളത്തിലേക്ക് ഇറക്കിവിടുമെന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.രണ്ട് ഇലവനുകളെയാണ് ഇന്നലത്തെ പരിശീലനത്തിൽ പരീക്ഷിച്ചിട്ടുള്ളത്. അതിനർത്ഥം എതിരാളികളായ നെതർലാന്റ്സിന് ഒരു കൺഫ്യൂഷൻ ഉണ്ടാക്കുക എന്നുള്ളതാണ്.

ആദ്യത്തെ ഫോർമേഷൻ 4-3-3 ആണ്. ഇങ്ങനെയാണ് എന്നുണ്ടെങ്കിൽ ഇടത് വിങ് ബാക്ക് പൊസിഷനിൽ നിക്കോളാസ്‌ ടാഗ്ലിയാഫിക്കോയായിരിക്കും. മാത്രമല്ല മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ സ്റ്റാർട്ട് ചെയ്തേക്കും.

അതേസമയം 5-3-2 എന്ന ഫോർമേഷനെയും ഇന്നലെ പരിശീലകൻ പരീക്ഷിച്ചിരുന്നു. ഡിഫൻസിന് കൂടുതൽ ഊന്നൽ നൽകുന്ന ഒരു ഫോർമേഷനാണ് ഇത്. അതായത് രണ്ട് സെന്റർ ബാക്കുമാരോടൊപ്പം ലിസാൻഡ്രോ മാർട്ടിനസ് കൂടി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും. അപ്പോൾ മുന്നേറ്റ നിരയിൽ ഡി മരിയക്കാണ് സ്ഥാനം നഷ്ടമാകുക. മാത്രമല്ല ഡി പോളിന് പകരം ലിയാൻഡ്രോ പരേഡസും ടാഗ്ലിയാഫിക്കോക്ക് പകരം അക്കൂഞ്ഞയും ഈ ഇലവനിൽ വന്നേക്കും.

ഏതായാലും സ്കലോണി പരീക്ഷിച്ച രണ്ട് ഇലവനെയും താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *