പുതിയ ഫിഫ റാങ്കിങ്, ഇന്ത്യക്കും അർജന്റീനക്കും മുന്നേറ്റം, ആദ്യ സ്ഥാനങ്ങളിൽ മാറ്റമില്ല !
ഈ മാസത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ റാങ്കിങ് ഫിഫ പുറത്ത് വിട്ടു. റാങ്കിങ്ങിൽ ഇന്ത്യ വൻനേട്ടമുണ്ടാക്കി. മത്സരങ്ങൾ ഒന്നും തന്നെ കളിച്ചിട്ടില്ലെങ്കിലും നാലു സ്ഥാനം മുകളിലേക്ക് കയറാൻ ഇന്ത്യക്ക് സാധിച്ചു. കഴിഞ്ഞ മാസം പുറത്ത് വിട്ട റാങ്കിങ്ങിൽ ഇന്ത്യ 108-ആം സ്ഥാനത്തായിരുന്നു. സെപ്റ്റംബറിൽ ഇന്ത്യ 109-ആം സ്ഥാനത്തുമായിരുന്നു. എന്നാൽ ഈ മാസത്തെ, അതായത് നവംബറിലെ റാങ്കിങ്ങിൽ ഇന്ത്യ 104-ആം സ്ഥാനത്താണ്. അടുത്ത വർഷമാണ് ഇന്ത്യ ഇനി കളത്തിലേക്ക് തിരികെ എത്തുക. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ, എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ എന്നിവയിലാണ് ഇന്ത്യക്ക് ഇനി മത്സരങ്ങൾ ഉള്ളത്. ഖത്തർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഇനി അടുത്ത മത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ.
NEW #FIFARANKING
— FIFA.com (@FIFAcom) November 27, 2020
🇧🇪 @BelRedDevils hold on to No1 spot 🔝
🇲🇽🇮🇹 @miseleccionmxEN, @azzurri return to top 10 🔙
🇬🇶 Equatorial Guinea this month's biggest climbers 📈
ഇന്ത്യയുടെ അടുത്ത എതിരാളിയായ ഖത്തർ 50-ആം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാൻ 150-ആം സ്ഥാനത്തും ബംഗ്ലാദേശ് 184-ആം സ്ഥാനത്തുമാണ്. അതേസമയം റാങ്കിങ്ങിലെ ആദ്യ ആറു സ്ഥാനങ്ങളിൽ മാറ്റമില്ല.ബെൽജിയമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോകചാമ്പ്യൻമാരായ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. ബ്രസീൽ, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ എന്നിവരാണ് മൂന്ന് മുതൽ ആറു വരെ സ്ഥാനങ്ങളിൽ. അർജന്റീന ഒരു സ്ഥാനം മുകളിലേക്ക് കയറി ഏഴാമത് എത്തി. ഉറുഗ്വ ഒരു സ്ഥാനമിറങ്ങി എട്ടാം സ്ഥാനത്താണ്. മെക്സിക്കോ ഒമ്പതാമതും ഇറ്റലി പത്താം സ്ഥാനത്തുമാണ്.
Italy are back in the FIFA Ranking top 10 for the first time in four years, meaning they are top seeds for the 2022 World Cup draw https://t.co/iHlbpMQ3dy #Azzurri #VivoAzzurro pic.twitter.com/Eh5Rxh9PxQ
— footballitalia (@footballitalia) November 27, 2020