നെയ്മറെക്കുറിച്ച് സംസാരിക്കുന്നത് ‘ഡൈഞ്ചറസ്’; തുറന്നുപറഞ്ഞ് സാന്റോസ് പരിശീലകൻ
നെയ്മർ ജൂനിയറെപ്പോലൊരു സൂപ്പർ താരത്തെ ടീമിൽ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ബെഞ്ചിലിരുത്തുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞ് സാന്റോസ് പരിശീലകൻ കുക്ക. നെയ്മറെക്കുറിച്ച് പരസ്യമായി എന്തെങ്കിലും സംസാരിക്കുന്നത് ഏറെ ‘അപകടകരമായ’ (dangerous) കാര്യമാണെന്നാണ് കുക്ക പ്രതികരിച്ചത്.
സാന്റോസിൽ നെയ്മറെ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരുത്തിയ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബെഞ്ചിലിരിക്കേണ്ടി വന്നതിൽ താരത്തിന് തീർച്ചയായും അതൃപ്തി ഉണ്ടാകുമെന്നും, എന്നാൽ ടീമിന്റെയും കളിക്കാരന്റെയും ദീർഘകാല ഫിറ്റ്നസും പ്രകടനവും മുൻനിർത്തി ഇത്തരം കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്മറെ പോലൊരു ലോകോത്തര താരത്തെ മൈതാനത്ത് കളിപ്പിക്കുന്നതിനോളം തന്നെ പ്രധാനമാണ് അദ്ദേഹത്തെ ശരിയായ രീതിയിൽ മാനേജ് ചെയ്യുക എന്നത്. തുടർച്ചയായ മത്സരങ്ങൾക്കിടയിൽ താരത്തിന് ആവശ്യത്തിന് വിശ്രമം നൽകി ഫ്രഷ് ആയി നിലനിർത്തുക എന്നത് സീസണിലെ വരും മത്സരങ്ങളിൽ ടീമിന് ഏറെ നിർണായകമാണ്.നെയ്മറെക്കുറിച്ച് സംസാരിക്കുന്നത് ഏറെ സൂക്ഷിച്ചുവേണം; നെയ്മറെ ബെഞ്ചിലിരുത്തിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല.പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായി താരത്തെ ശാരീരികക്ഷമതയോടെ നിലനിർത്താനാണ് മാനേജ്മെന്റിന്റെ ശ്രമം.

