എൻറിക്കെയുടെ നിർദ്ദേശം പിടിച്ചില്ല,എംബപ്പേ കട്ടക്കലിപ്പിൽ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങുകയായിരുന്നു. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.

ഒരു ഘട്ടത്തിൽ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മറുഭാഗത്ത് നടന്ന മത്സരത്തിൽ AC മിലാൻ ന്യൂകാസിൽ യുണൈറ്റഡിന് പരാജയപ്പെടുത്തുകയായിരുന്നു.ഇത് പിഎസ്ജിക്ക് ഗുണകരമായി മാറി.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മിലാൻ വിജയിച്ചത്. മത്സരത്തിന്റെ 84ആം മിനിട്ടിലായിരുന്നു മിലാൻ ലീഡ് നേടിയത്.

ഇത് അറിഞ്ഞ പിഎസ്ജിയുടെ പരിശീലകൻ എൻറിക്കെ തന്റെ താരങ്ങൾക്ക് മത്സരത്തിന്റെ അവസാനത്തിൽ ഒരു നിർദ്ദേശം നൽകുകയായിരുന്നു. അതായത് വിജയത്തിന് വേണ്ടി പോകാതെ സമനിലക്ക് വേണ്ടി കളിക്കാനായിരുന്നു മത്സരത്തിന്റെ അവസാനത്തിൽ എൻരിക്കെ ടീമിനോട് പറഞ്ഞിരുന്നത്. സമനില നേടിയാൽ തന്നെ പിഎസ്ജിക്ക് അടുത്തഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തിന്റെ അവസാനത്തിൽ പിഎസ്ജി സമനില നിലനിർത്താൻ വേണ്ടി കളിക്കുകയായിരുന്നു.ഇത് പിഎസ്ജി സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് പിടിച്ചിട്ടില്ല.അദ്ദേഹം മത്സരശേഷം കലിപ്പിലാവുകയും ചെയ്തു.

എൻറിക്കെയുടെ നിർദ്ദേശത്തോട് എംബപ്പേക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. വിജയത്തിന് വേണ്ടി പോരാടാനായിരുന്നു എംബപ്പേ ആഗ്രഹിച്ചിരുന്നത്.മത്സരശേഷം അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ Rmc സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും അടുത്തഘട്ടത്തിലേക്ക് മുന്നേറാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ മുന്നോട്ടുപോവുക എന്നത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *