സിറ്റിയിൽ തുടരുമോ അതോ ബയേണിലേക്ക് തിരികെ പോകുമോ? പ്ലാനുകൾ വ്യക്തമാക്കി പെപ്!
നാല് വർഷക്കാലം ബാഴ്സലോണയെ പരിശീലിപ്പിച്ചതിനു ശേഷം ബയേൺ മ്യൂണിക്കിലേക്കായിരുന്നു പരിശീലകനായ പെപ് ഗാർഡിയോള ചേക്കേറിയത്. തുടർന്ന് മൂന്നുവർഷക്കാലമാണ് അദ്ദേഹം ജർമൻ ക്ലബ്ബിനെ പരിശീലിപ്പിച്ചത്. പിന്നീട് 2016ൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി കൊണ്ട് പെപ് ചുമതല ഏൽക്കുകയായിരുന്നു. അവിടുന്ന് ഇതുവരെയുള്ള എട്ടു വർഷക്കാലയളവിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് നേട്ടങ്ങൾ സമ്മാനിക്കാൻ പെപ്പിന് കഴിഞ്ഞു.2023 എന്ന കലണ്ടർ വർഷത്തിൽ 5 കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്.
2025 വരെ പെപ്പിന് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.എന്നാൽ അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ബയേണിന് ആവശ്യമുണ്ട്.ഈ സ്ഥാനത്തേക്ക് പെപ്പിന്റെ പേര് ഉയർന്നു കേട്ടിരുന്നു.എന്നാൽ പെപ് ബയേണിലേക്ക് തിരിച്ചുപോകും എന്ന റൂമറുകളോട് അദ്ദേഹത്തിന്റെ കൺസൾട്ടിംഗ് ഏജൻസിയായ ടാക്റ്റിക്ക് ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. കോൺട്രാക്ട് പൂർത്തിയാകുന്നത് വരെ സിറ്റിയിൽ പെപ് തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. അവരുടെ വാക്കുകൾ ഇങ്ങനെയാണ്.
🔵🇪🇸 Pep Guardiola’s camp denies all rumours on FC Bayern job: “Pep still has Bayern in his heart, but he doesn't want to leave Manchester City this summer”.
— Fabrizio Romano (@FabrizioRomano) May 6, 2024
“He's very happy and has a contract until 2025, so returning to Bayern is not an option”, told @SkySportDE @kerry_hau. pic.twitter.com/aAK89FZp6q
“തീർച്ചയായും ബയേണിന് പെപ്പിന്റെ ഹൃദയത്തിൽ വലിയ സ്ഥാനമുണ്ട്.പക്ഷേ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന് സിറ്റിയുമായി 2025 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ആ കോൺട്രാക്ട് പൂർത്തിയാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ വളരെയധികം ഹാപ്പിയാണ്.ബയേണിലേക്ക് തിരികെ പോകുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ല ” ഇതാണ് പെപിന്റെ ഏജൻസി പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗ് കിരീടം നിലനിർത്തുക എന്നുള്ളതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ ലക്ഷ്യം. പ്രീമിയർ ലീഗിൽ നിലവിൽ ആഴ്സണലാണ് സിറ്റിക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. അതേസമയം FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവർക്ക് നേരിടാനുണ്ട്.എന്നാൽ ചാമ്പ്യൻസ് ലീഗിൽ റയലിനോട് തോറ്റ് പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് വളരെയധികം ക്ഷീണം ചെയ്തിരുന്നു.