ഒരു മേജർ കിരീടം പോലുമില്ല,വെറും ഹൈപ്പ് മാത്രം,എന്നിട്ടും മെസ്സിക്ക് അവാർഡ്: പരിഹസിച്ച് മത്തേവൂസ്
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സിക്ക് ഫിഫ ബെസ്റ്റ് നൽകിയതിൽ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തികച്ചും അനർഹമായ പുരസ്കാരമാണ് ലയണൽ മെസ്സി നേടിയതെന്ന് പലരും ഇപ്പോൾ ശക്തമായി വാദിച്ച് കൊണ്ടിരിക്കുന്നുണ്ട്.
ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ജർമ്മൻ ഇതിഹാസമായ ലോതർ മത്തേയൂസും രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിക്ക് ഫിഫ ബെസ്റ്റ് നൽകിയതിനെ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഒരു മേജർ ട്രോഫി പോലും നേടാത്ത താരത്തിനാണ് ഈ പുരസ്കാരം നൽകിയത് എന്നാണ് അദ്ദേഹം ആരോപിച്ചത്.ഹാലന്റാണ് പുരസ്കാരം അർഹിച്ചതെന്നും മത്തേയൂസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Matthaus on Messi winning The Best FIFA Men's Player Award: 🗣️ “He can't be the winner this time. He has been in Paris and Miami and not won any major titles.
— GiveMeSport (@GiveMeSport) January 17, 2024
"Tthere is no way past Manchester City and – when choosing the best player – Erling Haaland.” 🤷 pic.twitter.com/ZtUqQpGkTF
” ഇത്തവണ ലയണൽ മെസ്സിക്ക് ജേതാവ് ആകാനുള്ള യാതൊരുവിധ അർഹതയുമില്ല. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.പക്ഷേ കഴിഞ്ഞവർഷം അദ്ദേഹം പാരീസിലും മയാമിലും ആയിരുന്നു.അവിടെ കേവലം ഹൈപ്പുകൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ മെസ്സി മേജർ ട്രോഫികൾ ഒന്നും തന്നെ നേടിയിട്ടില്ല. നിങ്ങൾ സക്സസ് പരിഗണിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്ബ്. മികച്ച താരം ഏർലിംഗ് ഹാലന്റുമാണ്.പ്രധാനപ്പെട്ട ഒരുപാട് കിരീടങ്ങൾ അദ്ദേഹം ക്ലബ്ബിനൊപ്പം നേടി.മാത്രമല്ല അദ്ദേഹത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. നിങ്ങൾ മികച്ച താരത്തെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടുതന്നെ ഹാലന്റാണ് മികച്ച താരം “ഇതാണ് ജർമ്മൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും വോട്ടിങ്ങിൽ ഒരേ പോയിന്റ് ആണ് നേടിയത്. എന്നാൽ ക്യാപ്റ്റന്മാരുടെ വോട്ടിംഗിൽ മുന്നിൽ എത്തിയതുകൊണ്ട് ഫിഫ ലയണൽ മെസ്സിക്ക് പുരസ്കാരം സമ്മാനിക്കുകയായിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ മെസ്സിയോ ഹാലന്റോ എംബപ്പേയോ സന്നിഹിതരായിരുന്നില്ല.