‘പെനാൽറ്റി-ഗേറ്റ്’വിവാദം, പരിഹാരം കാണാൻ കാംപോസിന്റെ നേതൃത്വത്തിൽ ചർച്ച,നെയ്മറും എംബപ്പേയും പങ്കാളികളായി!
കഴിഞ്ഞ മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിലും മിന്നുന്ന വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചത്.സൂപ്പർ താരം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.
യഥാർത്ഥത്തിൽ ഈ മത്സരം പിഎസ്ജിക്ക് തലവേദനയാവുന്നതാണ് പിന്നീട് കണ്ടത്.മത്സരത്തിൽ എംബപ്പേയുടെ ആറ്റിറ്റ്യൂഡ് മോശമായിരുന്നു. മാത്രമല്ല പെനാൽറ്റിയുടെ കാര്യത്തിൽ നെയ്മറും എംബപ്പേയും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു.രണ്ടാമത്തെ പെനാൽറ്റി നെയ്മർ എടുത്തത് എംബപ്പേയിൽ നീരസമുണ്ടാക്കുകയായിരുന്നു.
ഈ വിവാദം ഇപ്പോൾ പെനാൽറ്റി-ഗേറ്റ് വിവാദം എന്നാണ് അറിയപ്പെടുന്നത്.ആരാണ് മെയിൻ പെനാൽറ്റി ടേക്കർ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വരുത്താൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.പക്ഷേ ഉടൻതന്നെ പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഇതിന്റെ ഭാഗമായി കൊണ്ട് വരുന്ന ഞായറാഴ്ച സ്പോട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസിന്റെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Kylian Mbappé & Neymar admitted their 'penalty-gate' wrongdoings in a meeting with Luís Campos on Sunday, according to Le Parisien.https://t.co/aH41OHRMUu
— Get French Football News (@GFFN) August 15, 2022
വിവാദങ്ങൾക്ക് കാരണക്കാരായ നെയ്മറും എംബപ്പേയും ഈ മീറ്റിങ്ങിൽ പങ്കെടുത്തു.കൂടാതെ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറും ഉണ്ടായിരുന്നു.മാസങ്ങളായി നിലനിൽക്കുന്ന നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്നതിനാണ് ഈ മീറ്റിംഗ് മുൻഗണന നൽകിയത്. കൂടാതെ പെനാൽറ്റി ആര് എടുക്കണമെന്നുള്ള കാര്യത്തിലും ഒരു തീരുമാനം ഉണ്ടാവും.എംബപ്പേയുടെ മോശം ആറ്റിറ്റ്യൂഡും ഇതിൽ ചർച്ചയായിട്ടുണ്ട്.നെയ്മറും എംബപ്പേയും കാര്യങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഈ മീറ്റിംഗിൽ ഉറപ്പ് ലഭിച്ചതായും അറിയാൻ സാധിക്കുന്നുണ്ട്.
ഏതായാലും ഇതോട് കൂടി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.