ഇതിനൊരു അന്ത്യമില്ലേ? വ്യാജ വാർത്തക്കെതിരെ വീണ്ടും പ്രതികരിച്ച് നെയ്മർ!

കഴിഞ്ഞ ദിവസമായിരുന്നു ഒരു ബ്രസീലിയൻ മാധ്യമം നെയ്മർ ജൂനിയറെ കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടത്. അതായത് നെയ്മർ പിഎസ്ജി വിടാൻ കാരണം ശാരീരിക പ്രശ്നങ്ങളാണ് എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.പ്രീ സീസണിൽ പിഎസ്ജി മെഡിക്കൽ പരിശോധനകൾ നടത്തിയപ്പോൾ നെയ്മർക്ക് ശാരീരിക പ്രശ്നങ്ങൾ കണ്ടെത്തി, അതിന്റെ ഫലമായി കൊണ്ടാണ് നെയ്മർക്ക് ക്ലബ് വിടേണ്ടിവന്നത് എന്നായിരുന്നു ഇവരുടെ റിപ്പോർട്ട്.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രമുഖ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഇത് പൂർണ്ണമായും നിഷേധിച്ചുകൊണ്ട് നെയ്മർ ജൂനിയർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.ഇത് വ്യാജ വാർത്തയാണ് എന്നറിയിച്ച നെയ്മർ ഇതിനൊരു അന്ത്യമില്ലേ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. കമന്റ് ബോക്സിലൂടെയാണ് നെയ്മർ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

“രാത്രികൾ കടന്നുപോകുന്നു, ദിവസങ്ങൾ കടന്നുപോകുന്നു, എന്നാൽ ഇതിനൊരു അവസാനമില്ലേ?കാര്യങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ഒരു താരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാവുന്നില്ല.എന്താണ് താരങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്നത് പോലും അവർക്കറിയില്ല. എന്നിട്ടും അവർ വ്യാജവാർത്തകൾ പടച്ചുവിടുകയാണ്. ഓരോ ദിവസവും ഇത് തന്നെ സംഭവിക്കുന്നു. ഭാവിയിൽ വ്യാജ വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ വരുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് ” ഇതാണ് നെയ്മർ ജൂനിയർ കുറിച്ചിട്ടുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നെയ്മർ പിഎസ്ജി വിട്ടുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോയത്. 90 മില്യൺ യൂറോയാണ് താരത്തിനു വേണ്ടി അൽഹിലാൽ ചിലവഴിച്ചിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റ് നെയ്മർ പുറത്താവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!