റയലിന്റെ ട്രെയിനിങ് സെഷനുകളിൽ മദ്യപിച്ചെത്തി,കുറ്റസമ്മതവുമായി ബ്രസീലിയൻ സൂപ്പർ താരം!

2006-ലായിരുന്നു ബ്രസീലിയൻ പ്രതിരോധനിര താരമായിരുന്ന സീസിഞ്ഞോ സാവോ പോളോ വിട്ടു കൊണ്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. എന്നാൽ അധികകാലം റയലിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. രണ്ടു സീസണുകൾ ചെലവഴിച്ച ശേഷം അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. പിന്നീട് ഇറ്റാലിയൻ വമ്പന്മാരായ റോമയിലേക്കായിരുന്നു സീസിഞ്ഞോ കൂടുമാറിയത്.

ഏതായാലും തന്റെ ആൽക്കഹോളിക് അഡിക്ഷനെ കുറിച്ച് സീസിഞ്ഞോ ഇപ്പോൾ ചില തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്.അതായത് റയലിന്റെ ട്രെയിനിങ് സെഷനുകളിൽ പോലും താൻ മദ്യപിച്ചുകൊണ്ട് പങ്കെടുത്തിട്ടുണ്ട് എന്നാണ് സീസിഞ്ഞോ പറഞ്ഞിട്ടുള്ളത്. ഒരു ഫുട്ബോൾ താരമായതിനാൽ മാഡ്രിഡിൽ നഗരത്തിൽ നിന്നും മദ്യം യഥേഷ്ടം സൗജന്യമായി കൊണ്ട് തനിക്ക് ലഭിച്ചിരുന്നുവെന്നും സീസിഞ്ഞോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ റയലിലേക്ക് മദ്യപിച്ചുകൊണ്ട് എത്തിയിട്ടുണ്ടോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ അതെ എന്നാണ് ഉത്തരം നൽകുക. മദ്യത്തിന്റെ ഗന്ധം പോവാൻ വേണ്ടി കോഫി കുടിക്കുകയും പെർഫ്യൂം കൊണ്ട് കുളിക്കുകയും ചെയ്യുമായിരുന്നു. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമായതിനാൽ സൗജന്യമായി കൊണ്ട് എനിക്ക് യഥേഷ്ടം മദ്യം ലഭിക്കുമായിരുന്നു. റസ്റ്റോറന്റുകളിൽ ആളുകൾ എനിക്ക് എന്തുവേണമെങ്കിലും ആളുകൾ വാങ്ങി തരുമായിരുന്നു.റോമയിൽ ആയിരുന്നു സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി.പരിക്ക് പിടികൂടിയതിനുശേഷം ഞാൻ കൂടുതൽ മദ്യപിച്ചു തുടങ്ങി.റോമയിൽ മദ്യപിച്ച് എത്തുന്ന സമയത്ത് ലീഡർമാർ എന്നെ ശ്രദ്ധിക്കുമായിരുന്നു. എനിക്ക് എന്നോട് തന്നെ അപമാനം തോന്നിയ സമയമായിരുന്നു അത് ” ഇതാണ് സീസിഞ്ഞോ പറഞ്ഞിട്ടുള്ളത്.

പതിമൂന്നാം വയസ്സിലാണ് താൻ മദ്യപാനം ആരംഭിച്ചതെന്നും സീസിഞ്ഞോ അറിയിച്ചിട്ടുണ്ട്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 15 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് സീസിഞ്ഞോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!