പത്ത് പേരായി ചുരുങ്ങിയ അലാവസിനോടും സമനില, ലീഗിലെ ബാഴ്‌സയുടെ കഷ്ടക്കാലം തുടരുന്നു !

ലാലിഗയിലെ എഫ്സി ബാഴ്സലോണയുടെ കഷ്ടക്കാലത്തിന് അറുതിയാവുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനോടും സമനില വഴങ്ങാനായിരുന്നു ബാഴ്സയുടെ പേരുകേട്ട താരനിരയുടെ യോഗം. 1-1 എന്ന സ്കോറിനാണ് അലാവസ്‌ കൂമാന്റെ സംഘത്തെ സ്വന്തം മൈതാനത്ത് തളച്ചത്. ഏകദേശം അരമണിക്കൂർ നേരം പത്ത് പേരുമായി കളിച്ചിട്ടും കൂടുതൽ ഗോളുകൾ വാങ്ങാതെ അലാവസ്‌ പിടിച്ചു നിൽക്കുകയായിരുന്നു. അലാവസിന് വേണ്ടി ലൂയിസ് റിയോഹ ഗോൾ കണ്ടെത്തിയപ്പോൾ ബാഴ്സയുടെ സമനില ഗോൾ നേടിയത് അന്റോയിൻ ഗ്രീസ്‌മാൻ ആണ്. സമനിലയോടെ പോയിന്റ് ടേബിളിലെ ബാഴ്സയുടെ സ്ഥിതി മോശമാവുകയാണ്. ആറു മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ബാഴ്സ പന്ത്രണ്ടാം സ്ഥാനത്താണ്. അവസാന നാല് ലാലിഗ മത്സരത്തിലും ബാഴ്സ വിജയിച്ചിട്ടില്ല.

ഗ്രീസ്‌മാൻ, ഫാറ്റി, മെസ്സി, ഡെംബലെ എന്നിവരെയാണ് കൂമാൻ മുന്നേറ്റത്തിൽ ഇറക്കിയത്. എന്നാൽ 31-ആം മിനുട്ടിൽ ലൂയിസിലൂടെ അലാവസ്‌ ലീഡ് നേടുകയായിരുന്നു. ഗോൾകീപ്പർ നെറ്റോയുടെ അബദ്ധത്തിൽ നിന്നാണ് ഗോൾ പിറന്നത്. പിക്വേ നൽകിയ ബാക്ക് പാസ് നെറ്റോക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ലൂയിസ് അത് പിടിച്ചെടുത്തു ഗോളാക്കി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോട്ട രണ്ടാം യെല്ലോ കാർഡും പുറത്ത് പോയത് ബാഴ്‌സക്ക് അനുകൂലമായി. 63-ആം മിനുട്ടിൽ അന്റോയിൻ ഗ്രീസ്‌മാൻ ഈ സീസണിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തിയതോടെ സമനിലയിലായി. എന്നാൽ പിന്നീട് ബാഴ്സക്ക് ഗോളുകൾ നേടാനായില്ല. അലാവസ്‌ ഗോൾകീപ്പർ ഫെർണാണ്ടോയുടെ തകർപ്പൻ പ്രകടനവും ബാഴ്‌സക്ക് വിലങ്ങു തടിയായി.

Leave a Reply

Your email address will not be published. Required fields are marked *