കൂമാനെ കോമാളിയെന്ന് വിളിച്ചാക്ഷേപിച്ച് ഗ്രനാഡ താരം!
കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. അവസാനമിനുട്ടുകൾ വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ബാഴ്സ പിന്നീട് അഞ്ചെണ്ണം തിരിച്ചടിച്ച് കരുത്ത് കാട്ടുകയായിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകിയ അന്റോയിൻ ഗ്രീസ്മാൻ ആണ് ഈ വീരോചിത വിജയത്തിന് ചുക്കാൻ പിടിച്ചത്. ഏതായാലും ഗ്രനാഡയെ മറികടന്ന് കൊണ്ട് കോപ്പ ഡെൽ റേയുടെ സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ ബാഴ്സക്ക് സാധിച്ചു. ഈ മത്സരത്തിനിടെ നടന്ന ചില അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനും ഗ്രനാഡ താരം റോബെർട്ടോ സോൾഡാഡോയും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടതിന്റെ വിശദാംശങ്ങളാണ് ഇവർ പുറത്ത് വിട്ടത്.
Granada striker called Barcelona boss Koeman a "clown" and "moron" in touchline spat https://t.co/hShPg9NKGh
— footballespana (@footballespana_) February 4, 2021
മത്സരത്തിൽ ഗ്രനാഡയുടെ രണ്ടാം ഗോൾ നേടിയത് സോൾഡാഡോയായിരുന്നു. തുടർന്ന് ഗ്രനാഡ പരിശീലകൻ താരത്തെ പിൻവലിച്ചിരുന്നു.മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ട് മുതൽ താരം ബെഞ്ചിലായിരുന്നു. എന്നാൽ ബാഴ്സക്ക് വേണ്ടി അന്റോയിൻ ഗ്രീസ്മാൻ ഗോൾ നേടിയതോടെയാണ് ഇരുവർക്കുമിടയിലും വാക്ക് തർക്കം ആരംഭിച്ചത്. എന്തിന്റെ പേരിലാണ് ഇവർ വാഗ്വാദത്തിലേർപ്പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ സോൾഡാഡോ കൂമാനെതിരെ രണ്ട് മോശം പദപ്രയോഗങ്ങൾ നടത്തിയത് മാർക്ക കണ്ടെത്തിയിട്ടുണ്ട്. ‘ കോമാളി ‘ ‘മന്ദബുദ്ധി ‘ എന്നീ പദപ്രയോഗങ്ങളാണ് സോൾഡാഡോ കൂമാനെതിരെ നടത്തിയത്. എന്നാൽ കൂമാൻ തിരച്ച് എന്ത് പറഞ്ഞു എന്ന് വ്യക്തമല്ല. ഏതായാലും ഈ വിഷയം ലാലിഗയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ.
PSG don't understand @FCBarcelona's anger 🤷♂️https://t.co/kAQx7z5iHk pic.twitter.com/s8FmcwkXdy
— MARCA in English (@MARCAinENGLISH) February 4, 2021