കിരീടങ്ങളുടെ രാജകുമാരന് ഇന്ന് കിരീടം അന്യം,ഗ്രീസ് മാൻ യാത്രയാകുമ്പോഴും കപ്പില്ലാ കഥ തുടരുന്നു.

ഫുട്ബോൾ മൈതാനങ്ങളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ ചരിത്രമുള്ളവരാണ് ജൂലിയൻ ആൽവരസും അൻ്റോയിൻ ഗ്രീസ് മാനും,എന്നാൽ കാലം എപ്പോഴും ഒരുപോലെയല്ല.ഒരാൾ കിരീടങ്ങൾക്കായി ദാഹിക്കുമ്പോൾ മറ്റൊരാൾ ഒരു വലിയ സ്വപ്നം ബാക്കിവെച്ച് പടിയിറങ്ങുകയാണ്.
ചെറുപ്രായത്തിൽ തന്നെ ലോകകപ്പും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെയുള്ള പ്രധാന ട്രോഫികൾ എല്ലാം സ്വന്തമാക്കിയ കിരീടങ്ങളുടെ രാജകുമാരനെ ഈ സീസണിൽ ആ ഭാഗ്യം തുണച്ചില്ല.മാഞ്ചസ്റ്റർ സിറ്റിയിൽ എല്ലാകാലവും കിരീടങ്ങൾ പൊക്കിയ ‘സ്പൈഡർ’ഇപ്പോൾ അറ്റ്ലറ്റികോയിൽ ഒരു വലിയ കിരീടത്തിനായി കാത്തിരിക്കുന്നു.

കൂടാതെ നിലവിൽ ലാലിഗയിൽ പോയിൻറ് പട്ടികയിൽ ആദ്യ നാലിൽ ഉറച്ചു നിൽക്കുകയാണ് അറ്റ്ലറ്റികോ മാഡ്രിഡ് .ഇതിലെ ഇതിഹാസങ്ങളിൽ ഒരാളായ അൻ്റോയിൻ ഗ്രീസ്മാൻ ടീം വിടുമ്പോൾ,അദ്ദേഹത്തിന് ട്രോഫി ക്യാബിനറ്റിൽ ഒരു വലിയ വിടവുണ്ട്.10 സീസണുകൾ അത്‌ലറ്റികോയിൽ കളിച്ചിട്ടും ഒരു പ്രധാന ലീഗ് കിരീടമോ ചാമ്പ്യൻസ് ലീഗോ നേടാതെയാണ് ഈ ഫ്രഞ്ചുകാരൻ പടിയിറങ്ങുന്നത്.


