നാല് മാറ്റങ്ങൾ, ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ സ്ഥിരീകരിച്ച് ടിറ്റെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ കൊളംബിയയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിക്ക് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ ബ്രസീലിന്റെ പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ടിറ്റെ കൊളംബിയക്കെതിരെയുള്ള ഇലവൻ തീരുമാനിച്ചത്.
കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലെ ഇലവനിൽ നിന്നും നാല് മാറ്റങ്ങളാണ് ടിറ്റെ വരുത്തുക.ഗോൾകീപ്പർ സ്ഥാനത്ത് എഡേഴ്സണ് പകരം ആലിസൺ തന്നെ ഇടം നേടും.പ്രതിരോധനിരയിൽ ഡാനിലോയും മാർക്കിഞ്ഞോസും തിരിച്ചെത്തും. എമെഴ്സൺ, വെരിസിമോ എന്നിവർക്ക് ഇടമില്ല.കൂടാതെ കാസെമിറോയും തിരിച്ചെത്തും. ഫാബിഞ്ഞോക്കായിരിക്കും ഇടം നഷ്ടമാവുക.
Escalação: Seleção terá quatro trocas e ataque com Raphinha, Jesus e Neymar contra a Colômbia
— ge (@geglobo) November 10, 2021
Confira a escalação completa e responda: o que mudaria no time?https://t.co/D9jOtJJ4Ee
ഇത് പ്രകാരമുള്ള ബ്രസീലിന്റെ ഇലവൻ ഇങ്ങനെയാണ്..
Alisson, Danilo, Marquinhos, Thiago Silva and Alex Sandro; Casemiro, Fred and Lucas Paquetá; Raphinha, Gabriel Jesus and Neymar.
മികച്ച ഫോമിലാണ് നിലവിൽ ബ്രസീൽ കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയെ 4-1 എന്ന സ്കോറിന് ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു.11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ബ്രസീൽ ഒന്നാമതാണ്.