എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് വോട്ട് ചെയ്തതെന്ന് വിശദീകരിച്ച് റോബർട്ട് ലെവന്റോസ്ക്കി!
2021ലെ ബാലൻ ഡി’ഓർ പുരസ്കാരം സൂപ്പർതാരം ലയണൽ മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.റോബർട്ട് ലെവന്റോസ്ക്കിയെയായിരുന്നു മെസ്സി പിന്തള്ളിയിരുന്നത്. ആ പുരസ്കാരം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിൽ ലെവന്റോസ്ക്കിയെ ലയണൽ മെസ്സി പരാമർശിച്ചിരുന്നു.ലെവന്റോസ്ക്കിക്ക് 2020-ലെ ബാലൻ ഡി’ഓർ പുരസ്കാരം നൽകണമായിരുന്നു എന്ന രൂപത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. എന്നാൽ മെസ്സിയുടെ വാക്കുകൾ വെറും വാക്കുകളാവാതിരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ലെവന്റോസ്ക്കി പ്രതികരിച്ചിരുന്നത്. ഇത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
ഏതായാലും കഴിഞ്ഞ ഫിഫ ബെസ്റ്റ് വോട്ടെടുപ്പിൽ ലെവന്റോസ്ക്കി ആദ്യത്തെ വോട്ട് നൽകിയത് ലയണൽ മെസ്സിക്ക് ആണ്. പിന്നീട് കിലിയൻ എംബപ്പേക്കും ലുക്ക മോഡ്രിച്ചിനും ലെവന്റോസ്ക്കി വോട്ട് നൽകുകയായിരുന്നു. എന്തുകൊണ്ടാണ് മെസ്സിക്ക് വോട്ട് നൽകിയത് എന്നുള്ളതിന്റെ കാരണം ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മെസ്സിയുടെ നേട്ടങ്ങളെ താൻ ബഹുമാനിക്കുന്നു എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Why Barcelona’s Robert Lewandowski Voted for Lionel Messi to Win FIFA The Best Award https://t.co/1x7Bc0YTrZ
— PSG Talk (@PSGTalk) March 1, 2023
” ലയണൽ മെസ്സിയുടെ പ്രസ്താവന വെറും വാക്കുകൾ ആയിരുന്നില്ല,അത് സത്യസന്ധമായ വാക്കുകളായിരുന്നു. തീർച്ചയായും ലയണൽ മെസ്സിയോട് വളരെ അടുത്തു നിന്നു കൊണ്ട് പോരാടാൻ എനിക്ക് കഴിഞ്ഞു. ലയണൽ മെസ്സി കളിക്കുന്ന രീതിയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു.തീർച്ചയായും അദ്ദേഹത്തോടൊപ്പം പോരാടി അദ്ദേഹത്തിന്റെ ലെവലിൽ എത്താൻ കഴിയും എന്ന് തെളിയിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ അക്കാര്യത്തിൽ ഞാനിപ്പോൾ അസംതൃപ്തനാണ് ” ഇതാണ് റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
നിലവിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ റോബർട്ട് ലെവന്റോസ്ക്കിക്ക് സാധിക്കുന്നുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ ലീഗിൽ നിന്നും ബാഴ്സ പുറത്തായത് അദ്ദേഹത്തിന് തിരിച്ചടിയാണ്. നേരത്തെ ഖത്തർ വേൾഡ് കപ്പിൽ മെസ്സിയും ലെവന്റോസ്ക്കിയും മുഖാമുഖം വന്നിരുന്നു.