സിംഹാസനം തിരികെപ്പിടിച്ച് അർജന്റീന; ഫിഫ റാങ്കിംഗിൽ ഫ്രാൻസിന് തിരിച്ചടി
ലോക ഫുട്ബോളിലെ രാജാക്കന്മാരായ അർജന്റീന വീണ്ടും ഫിഫ റാങ്കിംഗിന്റെ നെറുകയിൽ. എന്നാൽ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. Ivory Coast – നെതിരെ നടന്ന സൗഹൗദ മത്സരത്തിൽ 1-2 ന് പരാജയപ്പെട്ടതാണ് ഈ വീഴ്ചക്ക് കാരണം . അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അർജന്റീന (ARG) ഒന്നാം സ്ഥാനം തിരികെപ്പിടിച്ചത്. നിലവിൽ 1874.81 പോയിന്റോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമതെത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസിന് (FRA) വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യൂറോപ്യൻ കരുത്തരായ സ്പെയിൻ (ESP) 1873.01 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.
ആദ്യ 10 സ്ഥാനങ്ങളിലെ മറ്റ് പ്രമുഖർ:
ഇംഗ്ലണ്ട് (ENG) – നാലാം സ്ഥാനം (1825.97 പോയിന്റ്)
പോർച്ചുഗൽ (POR) – അഞ്ചാം സ്ഥാനം (1763.83 പോയിന്റ്)
ബ്രസീൽ (BRA) – ആറാം സ്ഥാനം (1762.66 പോയിന്റ്)
മൊറോക്കോ (MAR) ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, നെതർലൻഡ്സ് (NED) എട്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ബെൽജിയം (9), ജർമ്മനി (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകൾ.
കോപ്പ അമേരിക്ക, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയ്ക്ക് തൊട്ടുമുമ്പ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനായത് അർജന്റീന ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.


