എന്തുകൊണ്ട് നെയ്മർ മാത്രം ചർച്ച ചെയ്യപ്പെടുന്നു…? ടീമിനായി തുറന്നടിച്ച് കാസിമിറോ

ബ്രസീൽ ഫുട്ബോളിൽ എപ്പോഴും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് നെയ്മർ ജൂനിയർ. അദ്ദേഹത്തിന്റെ ഫിറ്റ്നസ്, മാനസികാവസ്ഥ, കളിക്കളത്തിന് പുറത്തെ ജീവിതം എന്നിവയെല്ലാം എപ്പോഴും മാധ്യമങ്ങളും ആരാധകരും വണ്ണം നിരീക്ഷിക്കാറുണ്ട്. എന്നാൽ, ഈ അമിത വിമർശനങ്ങൾക്കെതിരെയും ബ്രസീൽ ടീമിലെ മറ്റ് കളിക്കാരുടെ മോശം ഫോമിനെതിരെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പ്രശസ്ത ബ്രസീലിയൻ കമന്റേറ്ററും സ്ട്രീമറുമായ കാസിമിറോ.
കാസിമിറോയുടെ വാക്കുകൾ ഇങ്ങനെയാണ്,
“എല്ലാവരും നെയ്മറുടെ ശാരീരികക്ഷമതയെയും മാനസികാവസ്ഥയെയും കളി മികവിനെയും കുറിച്ച് മാത്രമാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ബ്രസീൽ ടീമിലെ മറ്റ് പ്രധാന കളിക്കാരുടെ അവസ്ഥ ആരും കാണുന്നില്ലേ?”
അദ്ദേഹം മറ്റ് ചില പ്രമുഖ കളിക്കാരുടെ ഇപ്പോഴത്തെ ഫോമില്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിക്കുന്നു.
അലക്സ് സാൻഡ്രോ, സാങ്കേതികമായി വളരെ പിന്നിലാണ്, അദ്ദേഹം കളിക്കുന്ന ഫ്ലെമംഗോ ക്ലബ്ബിന്റെ ആരാധകർ പോലും അദ്ദേഹത്തിന്റെ പ്രകടനത്തിൽ തൃപ്തരല്ല.
ഡാനിലോ, ഫ്ലെമംഗോയിൽ ഒരു റിസർവ് കളിക്കാരൻ മാത്രമായി ഒതുങ്ങുന്നു.
ലൂക്കാസ് പക്വേറ്റ, അലിസൺ ബെക്കർ എന്നിവർ മികച്ച ശാരീരികക്ഷമതയിലല്ല കളിക്കുന്നത്.
എഡേഴ്സൺ, ബെന്റോ എന്നീ ഗോൾകീപ്പോഴ്സ് തങ്ങളുടെ ക്ലബ്ബുകളിൽ (ഫെനർബാഷെ ഉൾപ്പെടെ) മികച്ച ഫോമിലല്ല. എന്നിവരെക്കുറിച്ചാണ് കാസെമിറോ പറഞ്ഞത്.
ലോകകപ്പ് ടീമിലേക്ക് ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ പല കളിക്കാരും കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമ്പോഴും അവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നതാണ് കാസിമിറോ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇവരേക്കാളൊക്കെ എത്രയോ മുകളിലാണ് നെയ്മറുടെ പ്രതിഭ.
നെയ്മർ കളിക്കളത്തിൽ ഇറങ്ങുമ്പോൾ നൽകുന്ന സ്വാധീനം വളരെ വലുതാണ്. എന്നിട്ടും എല്ലാവരുടെയും ശ്രദ്ധ നെയ്മറുടെ പോരായ്മകളിൽ മാത്രമാണ്. ടീമിലെ മറ്റ് കളിക്കാരുടെ മോശം അവസ്ഥയെ പൂർണ്ണമായി അവഗണിച്ചുകൊണ്ട്, നെയ്മറെ മാത്രം ലക്ഷ്യം വെച്ച് ചർച്ചകൾ നടത്തുന്നത് തികച്ചും വിചിത്രമാണെന്ന് കാസിമിറോ വ്യക്തമാക്കുന്നു.

