റെഡ് കാർഡ്, മാപ്പ് പറഞ്ഞ് ഇബ്രാഹിമോവിച്ച്!

ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചിരവൈരികളായ ഇന്റർ മിലാൻ എസി മിലാനെ കീഴടക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നഗരവൈരികൾക്കെതിരെ ഇന്റർ മിലാൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ എസി മിലാന്റെ ഗോൾ നേടിയ സ്ലാട്ടൻ 58-ആം മിനുട്ടിൽ റെഡ് കാർഡ് കണ്ടു പുറത്തു പോയിരുന്നു. 45-ആം മിനുട്ടിൽ റൊമേലു ലുക്കാക്കുവുമായി കൊമ്പുകോർത്തതിനെ തുടർന്നാണ് സ്ലാട്ടന് ആദ്യ യെല്ലോ കാർഡ് കിട്ടിയത്. പിന്നീട് 58-ആം മിനുട്ടിൽ കൊളോറോവിനെ ഫൗൾ ചെയ്തതിനെ തുടർന്ന് രണ്ടാം യെല്ലോ കാർഡും സ്ലാട്ടൻ കണ്ട് പുറത്ത് പോവുകയായിരുന്നു.

ഇപ്പോഴിതാ റെഡ് കാർഡ് കണ്ടതിനെത്തുടർന്ന് താരം മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ എസി മിലാൻ കോച്ച് സ്‌റ്റെഫാനോ പിയോലി. ” സ്ലാട്ടൻ മഹത്തായ ഒരു താരത്തെ പോലെ അദ്ദേഹം മാപ്പ് പറഞ്ഞു. അദ്ദേഹത്തിന് ടീമിനെ സഹായിക്കണമെന്നുണ്ടായിരുന്നു.ഒരാൾ കുറഞ്ഞതിന് ശേഷം പിടിച്ചു നിൽക്കുക എന്നുള്ളത് എളുപ്പമല്ല.ഇന്റർ നല്ല കരുത്തരായിരുന്നു ” പിയോലി പറഞ്ഞു.കൂടാതെ താൻ ലുക്കാക്കുവിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തിരുന്നു.ജയത്തോടെ ഇന്റർ കോപ്പ ഇറ്റാലിയയുടെ സെമിയിൽ പ്രവേശിച്ചു. യുവന്റസ്-സ്പാൽ മത്സരത്തിലെ വിജയികളെയാണ് ഇന്ററിന് സെമിയിൽ നേരിടേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!