റഫറിക്ക്‌ നെയ്മറിൽ നിന്നും ഓട്ടോഗ്രാഫ് വേണമെന്ന പോലെ തോന്നി: രൂക്ഷവിമർശനവുമായി ലീപ്സിഗ് കോച്ച്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിയെ ആർബി ലീപ്സിഗ് 2-2 ന്റെ സമനിലയിൽ തളച്ചിരുന്നു. മത്സരത്തിൽ വൈനാൾഡം പിഎസ്ജിക്ക് വേണ്ടി ഇരട്ടഗോളുകൾ നേടിയിരുന്നു. സമനില വഴങ്ങിയതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം പിഎസ്‌ജിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.

ഏതായാലും മത്സരശേഷം റഫറിയായ ആൻഡ്രിയാസ് എക്‌ബർഗിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് ആർബി ലീപ്സിഗിന്റെ പരിശീലകനായ ജെസ്സേ മാർഷ്. അതായത് റഫറിക്ക്‌ നെയ്മറിൽ നിന്നും ഓട്ടോഗ്രാഫ് വേണമെന്ന പോലെ തോന്നി എന്നാണ് ഇദ്ദേഹം പരിഹാസരൂപേണ വിമർശിച്ചത്. മത്സരത്തിനിടെ റഫറി മാർഷിന് യെല്ലോ കാർഡ് നൽകിയിരുന്നു. ഇതാണ് മാർഷിനെ ചൊടിപ്പിച്ചത്. മത്സരത്തിൽ റഫറി പിഎസ്ജിക്ക് അനുകൂലമായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.

” ചെറിയ ടീമുകൾക്കെതിരെയുള്ള മത്സരത്തിൽ പലപ്പോഴും റഫറിമാർ വലിയ ടീമുകൾക്ക്‌ അനുകൂലമായിരിക്കുമെന്ന ഒരു തോന്നൽ എനിക്കുണ്ട്. റഫറിമാരിൽ നിന്നും ബഹുമാനം ലഭിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്.നെയ്മറിൽ നിന്നും റഫറിക്ക്‌ ഓട്ടോഗ്രാഫ് വേണമെന്ന തോന്നലാണ് എനിക്ക് അനുഭവപ്പെട്ടത് ” ഇതാണ് മാർഷ് വിമർശിച്ചു കൊണ്ട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *