ഫൈനൽ തുടങ്ങിയത് ഏറെ വൈകി,ആരാണ് കുറ്റക്കാർ?

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയ ഗോൾ കരസ്ഥമാക്കിയത്. പതിനാലാം തവണയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് മുത്തമിടുന്നത്.

പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ കലാശപ്പോരാട്ടം അരങ്ങേറിയിരുന്നത്.എന്നാൽ നിശ്ചിത സമയത്ത് ഫൈനൽ മത്സരം തുടങ്ങാൻ സാധിച്ചിരുന്നില്ല. മറിച്ച് 35 മിനുട്ടോളം വൈകി കൊണ്ടാണ് ഈയൊരു കലാശ പോരാട്ടം ആരംഭിച്ചത്. ഇത് ഫുട്ബോൾ ലോകത്തെ വലിയ ചർച്ചാ വിഷയമായിരുന്നു.

എന്നാൽ ഇതിന്റെ കാരണമായി കൊണ്ട് യുവേഫ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അതായത് ലിവർപൂൾ ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ വൈകി എന്നായിരുന്നു യുവേഫയുടെ ആരോപണം.മാത്രമല്ല ചില ആരാധകർ വ്യാജ ടിക്കറ്റ് ഉപയോഗിച്ചതും തടസ്സങ്ങൾ ഉണ്ടാക്കി എന്നായിരുന്നു യുവേഫ അറിയിച്ചിരുന്നത്.

എന്നാൽ ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ട് ലിവർപൂൾ ഉടൻ തന്നെ രംഗത്തുവന്നിട്ടുണ്ട്. അതായത് മത്സരത്തിന്റെ മൂന്നു മണിക്കൂർ മുന്നേ തന്നെ ലിവർപൂൾ ആരാധകർ ക്യൂ നിൽക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതിരുന്നത് അധികൃതർ ആണെന്നും ലിവർപൂൾ തുറന്നടിച്ചിരുന്നു. അത് മാത്രമല്ല ലിവർപൂൾ ആരാധകർക്ക് നേരെ പോലീസ് ടിയർ ഗ്യാസും പെപ്പർ സ്പ്രേയും പ്രയോഗിച്ചിരുന്നു. ഇതിനെതിരെയും ലിവർപൂൾ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ലിവർപൂൾ മേയറും അത്പോലെ തന്നെ ചില മുൻ താരങ്ങളുമൊക്കെ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും യുവേഫയുമാണ് മത്സരം വൈകാൻ കാരണമെന്നാണ് ഒട്ടുമിക്ക മാധ്യമങ്ങളും കണ്ടെത്തിയിട്ടുള്ളത്. എന്നിട്ടവർ ലിവർപൂൾ ആരാധകർക്ക് മേൽ പഴിചാരുകയായിരുന്നു. അതുകൊണ്ടുതന്നെ യുവേഫയയോട് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ഇപ്പോൾ ലിവർപൂൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *