കഴിഞ്ഞതവണ ധൈര്യമില്ലാതെ കളിച്ചു : തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനലിൽ ഈ രണ്ട് ടീമുകളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.
അന്ന് ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. രണ്ടാം പാദത്തിൽ നാല് ഗോളുകൾ വഴങ്ങി കൊണ്ടാണ് റയൽ പരാജയപ്പെട്ടത്. അതിനെക്കുറിച്ച് റയൽ പരിശീലകൻ ആഞ്ചലോട്ടി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ആ മത്സരത്തിൽ ധൈര്യമില്ലാതെയാണ് തങ്ങൾ കളിച്ചത് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti: “Last season against Manchester City, we played without courage and without personality”
— Managing Madrid (@managingmadrid) April 8, 2024
The Italian looked back on a past meetinghttps://t.co/lVXlxYIzjW
” കഴിഞ്ഞ തവണ ഞങ്ങൾ ധൈര്യമില്ലാതെയാണ് കളിച്ചത്. പേഴ്സണാലിറ്റിയുടെ അഭാവവും ആ മത്സരത്തിൽ ഉണ്ടായിരുന്നു.വളരെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇതൊക്കെ. രണ്ടാം പാദം മത്സരത്തിൽ അതൊന്നു ഇല്ലായിരുന്നു.പക്ഷേ ഇത്തവണ അങ്ങനെയാവാൻ പാടില്ല.ഞങ്ങൾ ധൈര്യവും പേഴ്സണാലിറ്റിയും കാണിക്കണം.ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. പോരാടാനുള്ള ക്വാളിറ്റി ഞങ്ങൾക്കുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡ് എല്ലാ പ്രധാനപ്പെട്ട താരങ്ങളെയും കൊണ്ടാണ് ഈ മത്സരത്തിന് എത്തുന്നത്. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്നതിന്റെ ആനുകൂല്യവും ഈ മത്സരത്തിൽ റയൽ മാഡ്രിഡിന് ഉണ്ട്. അതേസമയം പ്രതിരോധനിരയിലെ പല സുപ്രധാന താരങ്ങൾക്കും പരിക്കേറ്റത് മാഞ്ചസ്റ്റർ സിറ്റിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ രണ്ട് ടീമുകളും തകർത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്