ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ വിന്നേഴ്‌സും ലൂസേഴ്സും ആരൊക്കെ?
നിരവധി ട്രാൻസ്ഫറുകൾ നടന്ന ഒരു ജനുവരി ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും കടന്നു പോയത്.കോവിഡേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബ്ബുകൾ മുക്തരാവുന്നതിന്റെ സൂചനയായിരുന്നു ഈ ജനുവരി ട്രാൻസ്ഫർ ജാലകം. നിരവധി സൂപ്പർതാരങ്ങൾ കൂടു മാറിയിരുന്നു.പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുക്കിയ രണ്ടാമത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയായിരുന്നു ഇത്.
ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നേട്ടം കൊയ്തവരെയും നഷ്ടം സംഭവിച്ചവരെയും ഗോൾ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.ട്രാൻസ്ഫർ ജാലകത്തിലെ വിന്നേഴ്സ്,ലൂസേഴ്സ് എന്നാണ് ഈ ക്ലബ്ബുകളെ വിശേഷിപ്പിച്ചിട്ടുള്ളത്.
വിന്നറായിട്ടുള്ള ഒരു ക്ലബ്ബ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസാണ്.സൂപ്പർ താരം ഡുസാൻ വ്ലഹോവിച്ച്,ഡെനിസ് സകരിയ,ഫെഡറിക്കോ ഗാട്ടി എന്നിവരെ യുവന്റസ് സ്വന്തമാക്കി.ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയത് വ്ലഹോവിച്ചിന് വേണ്ടിയാണ്.അതേസമയം കുലുസെവ്സ്ക്കി,ബെന്റാൻക്യൂർ,റാംസി എന്നിവരെ യുവന്റസ് ഒഴിവാക്കുകയും ചെയ്തു. ഇതുവഴി 70 മില്യൺ യൂറോക്ക് മുകളിൽ കളക്റ്റ് ചെയ്യാനും യുവന്റസിന് സാധിച്ചിട്ടുണ്ട്.
ലൂസറായിട്ടുള്ള ക്ലബ് ആഴ്സണലാണ്.ഒരൊറ്റ സൈനിങ് പോലും നടത്താൻ ആഴ്സണലിന് കഴിഞ്ഞിട്ടില്ല.ഒരു മികച്ച സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണം നേരത്തെതന്നെ ഗണ്ണേഴ്സ് നടത്തിയിരുന്നു. പക്ഷേ ഫലം കണ്ടില്ല. കൂടാതെ യുവന്റസിന്റെ ബ്രസീലിയൻ താരമായ ആർതറിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതും ഫലം കണ്ടില്ല.കൂടാതെ ഓബമയാങ്ങിനെ ഫ്രീ ആയി നഷ്ടപ്പെട്ടു. എന്നാൽ താരത്തിന്റെ വലിയ സാലറി ഇനി നൽകേണ്ടതില്ലല്ലോ എന്നുള്ളത് മാത്രമാണ് ആഴ്സണലിന് ആശ്വസിക്കാൻ വക നൽകുന്ന കാര്യം.
Winner: Barcelona 😁
— GOAL News (@GoalNews) February 1, 2022
Loser: Arsenal 😩
Who are the biggest winners and losers of the transfer window?
By @Mark_Doyle11
മറ്റൊരു വിന്നർ എഫ്സി ബാഴ്സലോണയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും നാല് സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചു.ഡാനി ആൽവസ്,ഫെറാൻ ടോറസ്,അഡമ ട്രയോറെ,ഔബമയാങ് എന്നിവരെയാണ് ബാഴ്സ സ്വന്തമാക്കിയത്.സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോ ക്ലബ്ബ് വിട്ടത് ബാഴ്സക്ക് ആശ്വാസകരമാണ്.അതേസമയം ഡെമ്പലെയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്താൻ കഴിയാത്തതാണ് ബാഴ്സക്ക് ആകെ ആശങ്ക സൃഷ്ടിക്കുന്ന ഒരു കാര്യം.
കൂടാതെ വിന്നറായി കൊണ്ട് ക്രിസ്തൻ എറിക്സണെയും ലൂസറായി കൊണ്ട് ജെസി ലിംഗാർഡിനെയും ഗോൾ കൂട്ടിച്ചേർത്തിട്ടുണ്ട്.അസുഖത്തിൽ നിന്നും തിരിച്ചു വന്ന എറിക്സൺ ബ്രന്റ്ഫോഡിൽ എത്തിയിരുന്നു.അതേസമയം ലിംഗാർഡ് യുണൈറ്റഡ് വിടാൻ ശ്രമിച്ചിട്ടും അതിന് സാധിക്കാതെ പോവുകയായിരുന്നു.