സ്ലാറ്റൻ പടിയിറങ്ങുന്നു,AC മിലാനെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചിട്ട്!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി കൊണ്ടാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ പടിയിറങ്ങിയിട്ടുള്ളത്. 41കാരനായ സ്ലാറ്റൺ ഒടുവിൽ ഔദ്യോഗികമായി ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അതിഗംഭീരമായ ഒരു യാത്രയപ്പാണ് ഇന്നലെ സ്ലാറ്റന് AC മിലാൻ നൽകിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹെല്ലസ് വെറോണയെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2010 മുതൽ 2012 വരെ AC മിലാന് വേണ്ടി സ്ലാറ്റൺ കളിച്ചിരുന്നു. അതിനുശേഷം യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം പന്ത് തട്ടി. ഒടുവിൽ മിലാനിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.2019-ൽ മിലാനിലേക്ക് തിരിച്ചെത്തുന്ന സമയത്ത് അവർ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്.സ്ലാറ്റന്റെ വരവ് AC മിലാന് കൂടുതൽ ഊർജ്ജമേകി.

കളത്തിനകത്തും കളത്തിനു പുറത്തും സ്ലാറ്റന്റെ സാന്നിധ്യം മിലാന് തുണയാവുകയായിരുന്നു. ഫലമായിക്കൊണ്ട് ഒരിക്കൽ കൂടി സിരി എ കിരീടം നേടാൻ മിലാന് കഴിഞ്ഞു.ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ വരെ AC മിലാൻ എത്തിയിരുന്നു.മിലാന്റെ ഡ്രസിങ് റൂമിനെ വലിയ രൂപത്തിൽ സ്വാധീനിക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. പക്ഷേ പരിക്ക് മൂലം ഈ സീസണിൽ കേവലം നാലു മത്സരങ്ങൾ മാത്രമാണ് സ്ലാറ്റൺ കളിച്ചിട്ടുള്ളത്. ഒടുവിൽ അദ്ദേഹം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.

1999 നു ശേഷം എല്ലാ വർഷങ്ങളിലും ഗോൾ നേടാൻ സ്ലാറ്റന് സാധിച്ചിട്ടുണ്ട്. 988 മത്സരങ്ങൾ ആകെ കളിച്ച സ്ലാറ്റൺ 573 ഗോളുകളും 32 കിരീടങ്ങളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഐതിഹാസികമായ ഒരു കരിയർ തന്നെയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.AC മിലാൻ സുരക്ഷിതമായ കൈകളിലാണ് എന്ന് ആശ്വസിച്ചു കൊണ്ട് അദ്ദേഹത്തിന് പടിയിറങ്ങാം. കാരണം ഒരുപറ്റം യുവതാരങ്ങളാൽ ഉയർത്തെഴുന്നേൽക്കാൻ ഇന്ന് AC മിലാന് സാധിച്ചിട്ടുണ്ട്.

അതിൽ എടുത്തു പറയേണ്ടത് റഫയേൽ ലിയാവോയെ തന്നെയാണ്. അദ്ദേഹത്തിന്റെ കൈകളിലാണ് ഇനി AC മിലാൻ ഉള്ളത്.സ്ലാറ്റന്റെ പിൻഗാമിയായി കൊണ്ടാണ് പലരും ലിയാവോയെ പരിഗണിക്കുന്നത്. ഇന്നലത്തെ മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയത് ലിയാവോയാണ്. 15 ഗോളുകളും 8 അസിസ്റ്റുകളും ആണ് ഈ സിരി എയിൽ അദ്ദേഹം നേടിയിട്ടുള്ളത്.ലിയാവോ ഇനി തങ്ങളെ നയിക്കും എന്ന പ്രതീക്ഷയിലാണ് മിലാൻ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *