ശിക്ഷനടപടികൾ അംഗീകരിക്കില്ലെന്ന് ക്രിസ്റ്റ്യാനോ,പോരാടുമെന്ന് ടെൻ ഹാഗ്!
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർടണോട് പരാജയപ്പെട്ടിരുന്നു.ഗൂഡിസൺ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡ് എവെർടണോട് പരാജയപ്പെട്ടിരുന്നത്. എന്നാൽ ആ മത്സരത്തിനുശേഷം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ അകപ്പെട്ടിരുന്നു.
അതായത് മത്സരത്തിന് ശേഷം റൂമിലേക്ക് നടക്കുന്ന സമയത്ത് ഒരു കുട്ടിയുടെ ഫോൺ തട്ടിത്തെറിപ്പിക്കുകയും ഫോണിന് കേടുപാടുകൾ വരികയും ചെയ്തിരുന്നു. ഇത് വലിയ രൂപത്തിൽ വിവാദമായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാപ്പ് പറയുകയും ആ കുട്ടിയെ ഓൾഡ് ട്രഫോഡിലേക്ക് മത്സരം കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റൊണാൾഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും പണിഷ്മെന്റ് നൽകുകയും ചെയ്തിരുന്നു. താരത്തിന് സസ്പെൻഷൻ ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് സ്വീകരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറായിട്ടില്ല. ഈ പണിഷ്മെന്റ് ആനുപാതികമല്ല എന്നാണ് റൊണാൾഡോ വിശ്വസിക്കുന്നത്. യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo will fight punishment for misconduct charge – Ten Hag https://t.co/SIIwPcjyar
— VoiceOfNG (@voiceofng_) October 12, 2022
” ഞങ്ങൾ ശിക്ഷാനടപടികളെ കുറിച്ച് സംസാരിച്ചിരുന്നു.അത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല ” ടെൻ ഹാഗ് പറഞ്ഞു.
ഈ സംഭവം റൊണാൾഡോ നിരാകരിച്ചിട്ടില്ല.ഈ ശിക്ഷ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിനു പിന്തുണ നൽകും. ഈ ശിക്ഷക്കെതിരെ പോരാടാൻ യുണൈറ്റഡ് താരത്തെ സഹായിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.