റൊണാൾഡോയുടെ കഷ്ടകാലമൊഴിയുന്നില്ല,പോലീസിന്റെ വക താക്കീത്!
സമീപകാലത്ത് റൊണാൾഡോയെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളും വിവാദങ്ങളും സജീവമാണ്. കഴിഞ്ഞ സീസണിലും റൊണാൾഡോ ഒരു വിവാദത്തിൽ പെട്ടിരുന്നു.അതായത് ഏപ്രിൽ ഒമ്പതാം തീയതി പ്രീമിയർ ലീഗിൽ നടന്ന എവെർടണെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം റൊണാൾഡോ ഒരു കുട്ടിയുടെ മൊബൈൽ വലിച്ചെറിഞ്ഞ് നശിപ്പിച്ചിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് എവെർടൺ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലുള്ള നടപടി ഇപ്പോൾ പോലീസ് കൈകൊണ്ടിട്ടുണ്ട്. അതായത് താരത്തിന് കണ്ടീഷനോട് കൂടിയുള്ള താക്കീതാണ് പോലീസ് നൽകിയിട്ടുള്ളത്. ഇതോടുകൂടി ഈ കേസ് അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Cristiano Ronaldo has been cautioned by police after knocking a phone from a supporter's hand at Everton in April.
— ESPN FC (@ESPNFC) August 17, 2022
(🎥 @Evertonhub) pic.twitter.com/MY3vVjq5mm
ചെറിയ ഒരു ക്രൈം ചെയ്യുകയും ആ ക്രൈം ചെയ്ത വ്യക്തി അത് സമ്മതിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിലെ നിയമപ്രകാരം നൽകപ്പെടുന്ന ശിക്ഷയാണ് കണ്ടീഷനോട് കൂടിയുള്ള താക്കീത്.റൊണാൾഡോക്കും ഇതുതന്നെയാണ് ലഭിച്ചിട്ടുള്ളത്. അതായത് റൊണാൾഡോ ഡാമേജ് വരുത്തിയ വസ്തു റീപ്ലേസ് ചെയ്യുക എന്നുള്ളതായിരിക്കും ഒരുപക്ഷേ റൊണാൾഡോക്ക് ലഭിച്ചിട്ടുള്ള താക്കീത്.ഏതായാലും ഈ വിഷയം അവസാനിച്ചു കഴിഞ്ഞു എന്നുള്ളത് റൊണാൾഡോക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
ഇതേസമയം തന്റെ പെരുമാറ്റത്തിൽ അന്ന് തന്നെ റൊണാൾഡോ മാപ്പ് പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആ കുട്ടിയോട് റൊണാൾഡോ മാപ്പ് പറഞ്ഞത്. മാത്രമല്ല ആ വ്യക്തിയെ ഓൾഡ് ട്രഫോഡിലെക്ക് കളി കാണാൻ വേണ്ടി ക്ഷണിക്കുകയും ചെയ്തിരുന്നു.
ഏതായാലും റൊണാൾഡോക്ക് ഇപ്പോഴും യുണൈറ്റഡിൽ നല്ല സമയമല്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടണമെന്നുള്ള ആഗ്രഹത്തിൽ നിന്നും റൊണാൾഡോ ഇപ്പോഴും പിറകോട്ട് പോയിട്ടില്ല.