പണമൊഴുക്കാൻ തയ്യാർ,ക്രിസ്റ്റ്യാനോക്ക് സൗദി അറേബ്യയിൽ നിന്നും കണ്ണ് തള്ളിക്കുന്ന ഓഫർ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടാൻ വേണ്ടി ക്ലബ്ബിനോട് അനുമതി തേടിയിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ കൈവിടാൻ ഒരുക്കമല്ല.അതേസമയം റൊണാൾഡോയെ മറ്റുള്ള പല ക്ലബ്ബകളുമായും ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.ബയേൺ,നാപോളി, ചെൽസി എന്നിവരൊക്കെ ഇതിൽ പെട്ടവരായിരുന്നു.
ഇപ്പോഴിതാ റൊണാൾഡോയുമായി ബന്ധപ്പെട്ട മറ്റൊരു ട്രാൻസ്ഫർ റൂമർ പുറത്തേക്ക് വന്നിട്ടുണ്ട്.CNN പോർച്ചുഗീസ് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യയിൽ നിന്നും ഒരു വമ്പൻ ഓഫർ റൊണാൾഡോക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഏകദേശം 300 മില്യൺ യൂറോയോളം താരത്തിന് വേണ്ടി ചിലവഴിക്കാൻ സൗദി അറേബ്യൻ ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.
EXCLUSIVO A proposta pelo craque português vem de um país longínquo, facto que deixará o craque fora do seu palco favorito – a Champions. Esta é uma notícia TVI, do mesmo grupo da CNN Portugal. https://t.co/4ld09Yv1Tt
— CNN Portugal (@cnnportugal) July 13, 2022
സൗദിയിലെ ഏത് ക്ലബ്ബാണ് എന്നുള്ളത് CNN പോർച്ചുഗീസ് പുറത്തുവിട്ടിട്ടില്ല.30 മില്യൺ യുറോയായിരിക്കും ട്രാൻസ്ഫർ ഫീ ആയികൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുക. രണ്ടു വർഷത്തെ കരാറാണ് ഇവർ ഓഫർ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ സാലറിയായി കൊണ്ട് 125 മില്യൺ യൂറോ റൊണാൾഡോക്ക് ലഭിക്കും. രണ്ടു വർഷത്തേക്ക് 250 മില്യൻ യൂറോയാണ് സാലറിയിനത്തിൽ റൊണാൾഡോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന 20 മില്യൺ യൂറോ താരത്തിന്റെ ഏജൻസിക്കാണ് ലഭിക്കുക.
അതേസമയം ഈ ഓഫർ റൊണാൾഡോ നിരസിക്കാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നത്. എന്തെന്നാൽ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കണം. മാത്രമല്ല വേൾഡ് കപ്പ് അടുത്തതിനാൽ യൂറോപ്പിൽ തന്നെ കളിക്കുക എന്നുള്ളത് തന്നെയായിരിക്കും റൊണാൾഡോയുടെ പദ്ധതി.