വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് യുവേഫ,പിഎസ്ജിക്ക് പണി കിട്ടുമോ?
വലിയ ചർച്ചകൾക്കൊടുവിൽ തങ്ങളുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. വലിയ രൂപത്തിലുള്ള സാലറിയും ബോണസുമാണ് പിഎസ്ജി എംബപ്പേക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നത് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് യുവേഫക്ക് പരാതി നൽകുകയും ചെയ്തിരുന്നു.അതായത് എംബപ്പേയുടെ കരാർ പുതുക്കിയതിൽ FFP റൂളുകൾ ലംഘിക്കപ്പെട്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. 300 മില്യൺ യൂറോയോളം നഷ്ടമുള്ള പിഎസ്ജി എങ്ങനെയാണ് അദ്ദേഹത്തിന്റെ കരാർ പുതുക്കിയത് എന്നായിരുന്നു ഇദ്ദേഹം ചോദിച്ചിരുന്നത്.
UEFA's FFP experts are monitoring PSG's finances – the club have been sent an "information request". (L'Éq)https://t.co/MccGWbvHc4
— Get French Football News (@GFFN) June 16, 2022
ഏതായാലും ഈ വിഷയത്തിൽ യുവേഫ ഇപ്പോൾ ഇടപെടുന്നുണ്ട്. അതായത് എംബപ്പേയുടെ കരാർ പുതുക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഇപ്പോൾ യുവേഫ പിഎസ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പിഎസ്ജി FFP നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നായിരിക്കും യുവേഫ അന്വേഷിക്കുക. ഏതായാലും യുവേഫയുടെ അന്വേഷണങ്ങൾക്കൊടുവിൽ ആരോപണങ്ങൾക്ക് മറുപടി കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് പിഎസ്ജിക്ക് പ്രശ്നമാവുകയും ചെയ്യും.