മുൻ അർജന്റൈൻ താരത്തെ മർദ്ധിച്ച് ഹോസ്പിറ്റലിലാക്കി,ഗാൾട്ടിയർ കുപ്രസിദ്ധൻ,കുത്തിപ്പൊക്കി സ്പാനിഷ് മാധ്യമങ്ങൾ!
തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റഫെ ഗാൾട്ടിയറെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുള്ളത്.ലീഗ് വണ്ണിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ഗാൾട്ടിയർ. തങ്ങളുടെ സൂപ്പർതാരങ്ങളെ കൃത്യമായി ഉപയോഗിക്കാൻ ഗാൾട്ടിയർക്ക് കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
എന്നാൽ വളരെയധികം വിവാദം സൃഷ്ടിച്ച ഒരു ഭൂതകാലം ഗാൾട്ടിയർക്കുണ്ട്. അതായത് നിലവിലെ റിവർ പ്ലേറ്റ് പരിശീലകനും മുൻ അർജന്റൈൻ താരവുമായിരുന്ന മാഴ്സെലോ ഗല്ലാർഡോയെ ആക്രമിച്ച് അവശനാക്കി ഹോസ്പിറ്റലിലാക്കിയ കേസിലെ പ്രധാന പ്രതിയായിരുന്നു ഗാൾട്ടിയർ. ഇതേതുടർന്ന് ഇദ്ദേഹത്തിന് ആറുമാസം സസ്പെൻഷനും ലഭിച്ചിരുന്നു.
2000 ഏപ്രിൽ 7-ആം തിയ്യതി നടന്ന മത്സരത്തിനിടെയാണ് ഈ സംഭവവികാസങ്ങൾ നടന്നിട്ടുള്ളത്.അന്ന് മൊണാക്കോയുടെ താരമാണ് ഗല്ലാർഡോ.അതേസമയം ഒളിമ്പിക് മാഴ്സെയുടെ ഭാഗമായിരുന്നു ഗാൾട്ടിയർ. ആ മത്സരത്തിന് ആദ്യപകുതിക്ക് പിരിഞ്ഞ സമയത്താണ് ഈ ആക്രമണങ്ങൾ അരങ്ങേറിയത്. അതേകുറിച്ച് ഗല്ലാർഡോ പറഞ്ഞത് ഇങ്ങനെയാണ്.
🔙 El pasado del que apunta a ser el nuevo técnico del PSG
— Mundo Deportivo (@mundodeportivo) June 21, 2022
😮 ¡Mandó al hospital a Gallardo, técnico de River, y fue suspendido seis meses! https://t.co/wqz3B3C8J7
” കളത്തിനകത്ത് ഇരുടീമുകളും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ ഞാനായിരുന്നു ടണലിൽ അവസാനം പ്രവേശിച്ചിരുന്നത്.എന്നെ അവിടെ ഗാൾട്ടിയർ കാത്തുനിൽക്കുകയായിരുന്നു. എന്നെ കണ്ട ഉടനെ സ്പാനിഷ് ഭാഷയിൽ എന്തൊക്കെയോ വിളിച്ച് ആക്രമിക്കുകയായിരുന്നു.എന്റെ മുഖത്തും നെഞ്ചിനും മർദനമേറ്റു. പിന്നീട് വന്ന മാഴ്സെ താരങ്ങളും എന്നെ ആക്രമിച്ചു. സെക്യൂരിറ്റിയായിരുന്നു എന്നെ അവിടെ നിന്നും രക്ഷപ്പെടുത്തിയത് ” ഇതാണ് ഗല്ലാർഡോ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഗാൾട്ടിയർ ഇത് നിഷേധിക്കുകയായിരുന്നു.ഗല്ലാ ർഡോയായിരുന്നു തന്നെ ആക്രമിച്ചതെന്നും താൻ പ്രതിരോധിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു ഗാൾട്ടിയർ പറഞ്ഞത്. ഗാൾട്ടിയർക്ക് പിന്നീട് ഫുട്ബോളിൽ നിന്നും ആറുമാസത്തെ വിലക്ക് ലഭിക്കുകയായിരുന്നു. ഏതായാലും അദ്ദേഹം പിഎസ്ജി പരിശീലകനാവാനിരിക്കുന്ന ഈ സമയത്ത് ഈയൊരു ആക്രമണ സംഭവം സ്പാനിഷ് മാധ്യമങ്ങളാണ് കുത്തിപൊക്കിയിട്ടുള്ളത്.