പുല്ല്,സീറ്റ്,ജേഴ്‌സികൾ :ക്യാമ്പ് നൗ തൂക്കി വിൽക്കുന്നു!

ഏകദേശം ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന ലോക ഫുട്ബോളുകൾ തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ക്യാമ്പ് നൗ. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ് നൗ പുതുക്കി പണിയുകയാണ്. നിരവധി നവീകരണ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും പൊളിച്ച് മാറ്റുന്നുമുണ്ട്.

ഇതിന്റെ ഭാഗമായി കൊണ്ട് പുതിയ ഒരു പദ്ധതിക്ക് എഫ്സി ബാഴ്സലോണ രൂപം നൽകിയിട്ടുണ്ട്. അതായത് സ്റ്റേഡിയവുമായി ബന്ധപ്പെട്ട പല വസ്തുവകകളും വിൽക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. അധിക വരുമാനം നേടുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം.മെമ്മറോബിലിയ എന്നാണ് ഈ ക്യാമ്പയിന് ബാഴ്സലോണ പേര് നൽകിയിരിക്കുന്നത്. ബാഴ്സയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല വസ്തുക്കളും വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലയണൽ മെസ്സി അണിഞ്ഞ ഒരു ജേഴ്സി തന്നെയാണ്. 3000 യൂറോയാണ് അതിന്റെ വിലയായി കൊണ്ടുവരുന്നത്. മാത്രമല്ല സ്റ്റേഡിയത്തിലെ സീറ്റുകളും അവർ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.99 യൂറോ മുതൽ 299 യൂറോ വരെയാണ് ഇതിന്റെയോക്കെ വിലയായി കൊണ്ടുവരുന്നത്. അവസാന മത്സരത്തിലെ ഗോൾ വലയും വിൽക്കുന്നുണ്ട്. അത് മുറിച്ച് ഓരോ ഭാഗങ്ങളായി കൊണ്ടാണ് വിൽപ്പനക്ക് വെച്ചിട്ടുള്ളത്. മാത്രമല്ല സ്റ്റേഡിയത്തിൽ അവസാനമായി കളിച്ച മത്സരത്തിലെ പുല്ലും ബാഴ്സ വില്പനക്ക് വച്ചിട്ടുണ്ട്.

അതുകൂടാതെ താരങ്ങൾ സൈൻ ചെയ്തിട്ടുള്ള മറ്റു വസ്തുക്കൾ, ജേഴ്സികൾ, ക്യാപ്റ്റന്റെ ആം ബാന്റുകൾ എന്നിവയൊക്കെ വിൽക്കാൻ ബാഴ്സലോണ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ കൂടുതൽ വരുമാനം നേടാൻ കഴിയുമെന്ന ഒരു പ്രതീക്ഷയിലാണ് ബാഴ്സലോണ ഉള്ളത്. നിലവിൽ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ബാഴ്സലോണ കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്തവർഷം അവസാനത്തോടുകൂടി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ കഴിയും എന്നാണ് പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *