തന്നോട് മോശമായി പെരുമാറിയ ക്ലബ്ബിനെ വിലക്ക് വാങ്ങാൻ മുൻ ബാഴ്സ താരം!
2020 മുതൽ 2022 വരെ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ച ഡാനിഷ് സ്ട്രൈക്കറാണ് മാർട്ടിൻ ബ്രയിത്ത് വെയിറ്റ്.58 ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ ബാഴ്സക്ക് വേണ്ടി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ എസ്പനോളിലേക്ക് അദ്ദേഹം പോവുകയായിരുന്നു.കഴിഞ്ഞ രണ്ടു വർഷക്കാലം അവിടെയാണ് അദ്ദേഹം കളിച്ചത്.തുടർന്ന് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടുകയും ചെയ്തു.
ക്ലബ്ബിന്റെ മാനേജ്മെന്റ് താരത്തെ മോശമായാണ് ട്രീറ്റ് ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രയിത്ത് വെയിറ്റ് ക്ലബ്ബ് വിട്ടത്. തുടർന്ന് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിലേക്ക് അദ്ദേഹം ചേക്കേറിയിട്ടുള്ളത്. അവർക്ക് വേണ്ടി ഉടൻതന്നെ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് താരം ഉള്ളത്.ബ്രയിത്ത് വെയിറ്റുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വാർത്ത ഇപ്പോൾ മാർക്ക പുറത്തുവിട്ടിട്ടുണ്ട്.
അതായത് ഫുട്ബോൾ താരങ്ങളിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളാണ് ബ്രയ്ത്ത് വെയിറ്റ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കമ്പനിയുടെ ഉടമ കൂടിയാണ് ഈ താരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ കമ്പനിയുടെ ഇന്നത്തെ മൂല്യം എന്നുള്ളത് 180 മില്യൺ പൗണ്ടാണ്. ശതകോടീശ്വരനായ ഇദ്ദേഹം മറ്റൊരു നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. തന്നോട് മോശമായി പെരുമാറിയ എസ്പനോൾ ക്ലബ്ബിനെ വിലക്ക് വാങ്ങാൻ അദ്ദേഹം ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
നിലവിൽ ലാലിഗയിലേക്ക് അവർ തിരിച്ചെത്തിയിട്ടുണ്ട്. പക്ഷേ ക്ലബ്ബ് മാനേജ്മെന്റ് തന്നോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് താൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചതെന്ന് ബ്രയ്ത്ത് വെയിറ്റ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ എസ്പനോളിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാനുള്ള ഒരുക്കത്തിലാണ് താരം ഉള്ളത്. അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് മാർക്ക കണ്ടെത്തിയിട്ടുള്ളത്. ക്ലബ്ബ് വാങ്ങുക എന്നത് ഈ ഡാനിഷ് താരത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാവില്ല. ഏതായാലും ക്ലബ്ബിന്റെ ഉടമസ്ഥർ ക്ലബ്ബ് താരത്തിന് കൈമാറുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.