കസിയസ് എന്നോട് മിണ്ടിയത് പോലുമില്ല,എല്ലാത്തിനും കാരണം മൊറിഞ്ഞോ : തുറന്നടിച്ച് പീക്കെ!
2010-ലായിരുന്നു സ്പാനിഷ് വമ്പന്മാരായ റയലിന്റെ പരിശീലകനായി കൊണ്ട് ഹോസെ മൊറിഞ്ഞോ ചുമതലയേറ്റത്.പെപ് ഗ്വാർഡിയോളയായിരുന്നു ആ സമയത്ത് ബാഴ്സയുടെ പരിശീലകൻ.മൊറിഞ്ഞോ വന്നതിനു ശേഷം ചിരവൈരികളായ റയലിന്റെയും ബാഴ്സയുടെയും വൈരത്തിന് മൂർച്ച വർദ്ധിക്കുകയായിരുന്നു. അന്നത്തെ ഒട്ടുമിക്ക എൽക്ലാസിക്കോ മത്സരങ്ങളും വളരെയധികം തീവ്രത നിറഞ്ഞതും സംഘർഷഭരിതവുമായിരുന്നു.
ആ കാലഘട്ടത്തെക്കുറിച്ച് ബാഴ്സയുടെ സൂപ്പർ താരമായ ജെറാർഡ് പീക്കെ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് റയലിന്റെ സ്പാനിഷ് താരങ്ങളിൽ മൊറിഞ്ഞോ വളരെയധികം വെറുപ്പ് കുത്തി വെച്ചിരുന്നു എന്നാണ് പീക്കെ ആരോപിച്ചിട്ടുള്ളത് .സ്പാനിഷ് സഹതാരമായിരുന്ന കസിയസ് ഇതുമൂലം തന്നോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും പീക്കെ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 15, 2022
” റയലിനേക്കാൾ മികച്ചവരാണ് ബാഴ്സ എന്നുള്ള കാര്യം മൊറിഞ്ഞോ എത്തിയത് മുതൽ അദ്ദേഹത്തിന് അറിയാമായിരുന്നു. ഞങ്ങൾ തന്നെയായിരുന്നു അവരെക്കാൾ മികച്ചത്. താരങ്ങൾ തമ്മിലുള്ള ബന്ധവും മികച്ചതായിരുന്നു.മൊറിഞ്ഞോ എല്ലാ താരങ്ങളിലും വെറുപ്പ് കുത്തിവെച്ചിരുന്നു. ബാഴ്സ താരങ്ങൾ നിങ്ങളെ വെറുക്കുന്നു എന്നായിരുന്നു അദ്ദേഹം എല്ലാ റയൽമാഡ്രിഡ് താരങ്ങളെയും വിശ്വസിപ്പിച്ചിരുന്നത്. അങ്ങനെ ഒരിക്കൽ സ്പെയിനിന്റെ ഡ്രസിങ് റൂമിൽ വെച്ച് ഐകർ കസിയസിനെ അഭിസംബോധനം ചെയ്തു.ഹേയ് ഐകർ എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം എന്നോട് മിണ്ടാൻ പോലും തയ്യാറായില്ല. അതെന്തുകൊണ്ടാണ് എന്നുള്ളത് അന്നെനിക്ക് മനസ്സിലായിരുന്നില്ല. പക്ഷേ മൊറിഞ്ഞോയായിരുന്നു ഇതിന് പിറകിലെന്ന് പിന്നീടെനിക്ക് മനസ്സിലായി ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.
2012-ലായിരുന്നു ബാഴ്സയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ടീം വിട്ടത്.മൊറിഞ്ഞോയുടെ ഈ തീവ്ര സ്വഭാവമാണ് ഇതിനു കാരണമായതെന്നും പീക്കെ ആരോപിച്ചിട്ടുണ്ട്.