അദ്ദേഹമൊക്കെ ഇപ്പോഴും റഫറിയാണോ? ലാഹോസിനെ വിമർശിച്ച് അഗ്വേറോയും പിക്കെയും!
ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ നിരവധി കാർഡുകൾ പുറത്തെടുത്തു കൊണ്ട് ശ്രദ്ധ നേടിയ റഫറിയാണ് മാത്യൂ ലാഹോസ്.16 കാർഡുകളാണ് അന്ന് അദ്ദേഹം പുറത്തെടുത്തിരുന്നത്.മത്സരശേഷം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതിനുശേഷം ബാഴ്സയും എസ്പനോളും തമ്മിൽ നടന്ന മത്സരത്തിലും ഇദ്ദേഹം കാർഡുകൾ വാരിവിതറിയിരുന്നു. അവിടം കൊണ്ടും വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. പിന്നീട് നടന്ന ഒരു മത്സരത്തിൽ സെവിയ്യയുടെ അർജന്റീന പരിശീലകനായ സാംപോളിക്ക് അദ്ദേഹം വളരെ വേഗത്തിൽ റെഡ് കാർഡ് നൽകിയിരുന്നു.
ഇതൊക്കെ ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾ ആയിരുന്നു സൃഷ്ടിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതായത് ഈ സീസണിന് ശേഷം ഇനി റഫറിയിങ്ങിൽ ഉണ്ടാവില്ല എന്നുള്ളതായിരുന്നു ലാഹോസിന്റെ തീരുമാനം.
#KingsLeagueJ3 🏆
— Diario SPORT (@sport) January 16, 2023
🗣️ "No me puedo creer que Mateu Lahoz siga dirigiendo", aseguró el 'Kun' Agüero
🔥 Piqué, por su parte, indicó que "aquí (en la Kings League) no pasa como en LaLiga, que las jugadas grises las pitan todas a favor del Madrid"https://t.co/RVMa9bWOq7
ഇപ്പോൾ ഈ വിഷയത്തിൽ മുൻ സൂപ്പർ താരങ്ങളായിരുന്ന സെർജിയോ അഗ്വേറോയും ജെറാർഡ് പീക്കെയും തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ട്വിച്ചിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഗ്വേറോ ലാഹോസിനെ വിമർശിച്ചത്.അദ്ദേഹമൊക്കെ ഇപ്പോഴും റഫറി നിൽക്കുന്നുണ്ട് എന്നുള്ളത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നുള്ളതാണ് അഗ്വേറോ പറഞ്ഞത്. ഇതിനോട് ജെറാർഡ് പീക്കെ യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
” അദ്ദേഹം എപ്പോഴും ആളുകളുടെ ശ്രദ്ധ ആകർഷിക്കാനാണ് ശ്രമിക്കുന്നത് ” ഇതായിരുന്നു ജെറാർഡ് പീക്കെ പറഞ്ഞിരുന്നത്.ലാഹോസിനെതിരെ എല്ലാവരും വലിയ രൂപത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു സമയം കൂടിയാണിത്. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് അഗ്വേറോയും പീക്കെയും തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.