നെയ്മർ ഉറങ്ങുന്നതുപോലും ഫിസിയോതെറാപ്പിയിൽ: ഹാർഡ് വർക്കിനെ പ്രശംസിച്ച് മാർക്കിഞ്ഞോസ്!
പരിക്ക് ഒരിക്കൽക്കൂടി നെയ്മർക്ക് വില്ലനാവുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ സെർബിയക്കെതിരെയുള്ള മത്സരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. പരിക്കേറ്റ് കളം വിട്ട നെയ്മർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നുള്ളത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ നെയ്മർ ജൂനിയർ എത്രയും പെട്ടെന്ന് പരിക്കിൽ നിന്നും മുക്തി നേടി കൊണ്ട് കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള കഠിന പരിശ്രമത്തിലാണ് നിലവിലുള്ളത്.
ഇതേക്കുറിച്ച് നെയ്മറുടെ സഹതാരമായ മാർക്കിഞ്ഞോസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ ഉറങ്ങുന്നത് പോലും ഫിസിയോതെറാപ്പിയിൽ എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്. പരിക്കിൽ നിന്നും മുക്തനാവാൻ അത്രയേറെ ഹാർഡ് വർക്ക് നെയ്മർ ചെയ്യുന്നുണ്ടെന്നും മാർക്കിഞ്ഞോസ് വ്യക്തമാക്കി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“Hoje, após realizar exames e tratamento, Neymar está dormindo na fisioterapia, fazendo 24 horas por dia. Isso mostra o quanto ele quer estar de volta com a gente.”
— njdeprê – marlon 🇧🇷🇶🇦 (@njdmarlon) November 27, 2022
-Marquinhos. 🇧🇷 pic.twitter.com/pnj3pJNqau
” നെയ്മർ വളരെ ദുഃഖിതനായി ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു.അത് സ്വാഭാവികമാണ്.എന്തെന്നാൽ അദ്ദേഹം സ്വപ്നം കണ്ടതാണ് ഈ വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളത്. പക്ഷേ അദ്ദേഹം ഇപ്പോൾ ഉറങ്ങുന്നതുപോലും ഫിസിയോതെറാപ്പിയിലാണ്. 24 മണിക്കൂറും പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം.തിരിച്ചുവരാൻ അത്രയേറെ നെയ്മർ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം എന്ന് വരും എന്ന് വ്യക്തമല്ല. പക്ഷേ ഉടൻതന്നെ തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ന് ഞാൻ അദ്ദേഹത്തെ കൂടുതൽ മികച്ച രൂപത്തിലാണ് കണ്ടിട്ടുള്ളത്. തിരിച്ചു വരാൻ കഴിയും എന്നുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട് ” ഇതാണ് മാർക്കിഞ്ഞോസ് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പ്രീ ക്വാർട്ടർ ഉറപ്പാക്കാൻ സാധിക്കും.നെയ്മറുടെ അഭാവത്തിലും ബ്രസീലിനെ അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്