ഇട്ടെറിഞ്ഞു പോവാൻ തോന്നി,ഞാനിപ്പോൾ 20 കാരനല്ല: നെയ്‌മർ
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് ഇത് വളരെയധികം കഠിനമായ ഒരു സമയമാണ്. ഒരു വർഷത്തിനു മുകളിൽ അദ്ദേഹം പരിക്കു കാരണം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. പിന്നീട് കഠിന പരിശ്രമത്തിന്റെ ഫലമായി കൊണ്ട് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തി. എന്നാൽ കേവലം 13 മിനിറ്റുകൾ മാത്രമാണ് നെയ്മർക്ക് കളിക്കാൻ കഴിഞ്ഞത്.വീണ്ടും പരിക്ക് അദ്ദേഹത്തെ പിടികൂടി. ഇനിയിപ്പോ അടുത്ത വർഷം മാത്രമാണ് നെയ്മറെ നമുക്ക് കാണാൻ സാധിക്കുക.
കരിയറിൽ ഉടനീളം പരിക്കുകൾ എപ്പോഴും നെയ്മറെ വല്ലാതെ വേട്ടയാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും തനിക്ക് ഫുട്ബോളിനോട് മടുപ്പ് തോന്നിയെന്നും ഇട്ടെറിഞ്ഞു പോകാൻ തോന്നി എന്നും നെയ്‌മർ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ പ്രായത്തിന്റെ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടി കാണിച്ചിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
” ചില ദിവസങ്ങളിൽ ഇതെല്ലാം ഇട്ടിറിഞ്ഞു പോകാൻ തോന്നും. എന്റെ കരിയറിനെ ആകെ പിടിച്ചുലച്ച ഒരു പരിക്കാണ് ഇത്. ഞാൻ വളരെയധികം ദുഃഖിതനായിരുന്നു.ആദ്യത്തെ മാസം മാനസികമായി ഞാൻ വളരെയധികം തളർന്നുപോയി.വേദന മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു.പക്ഷേ എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ തിരികെ കൊണ്ടുവന്നത്. ഇത്തരം ഒരു പരിക്കിൽ നിന്നും തിരിച്ചുവന്ന് കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. കാരണം മാനസികമായും ശാരീരികമായും അത് നമ്മളെ തളർത്തി കളയും.എനിക്കിപ്പോൾ പ്രായം 20 അല്ല.31ആം വയസ്സിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതിന്റേതായ പ്രശ്നങ്ങളുമുണ്ട്.പക്ഷേ എന്റെ കുടുംബവും കുട്ടികളും സുഹൃത്തുക്കളുമാണ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത് “ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.
നെയ്മറുടെ ഭാവിയിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്.അൽ ഹിലാലുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.ഇത് പുതുക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് നെയ്മർക്ക് ഒരു പുതിയ ക്ലബ്ബിനെ ആവശ്യമുണ്ട്.