ഫിഫ ലോകകപ്പ് 2026: ക്വാർട്ടറിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ; കാനഡയും പരാഗ്വേയും പുറത്ത്



      2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ഉജ്ജ്വല ജയത്തോടെ ഫ്രാൻസും മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരങ്ങളിൽ പരാഗ്വേയെ ഫ്രാൻസും (1-0), സഹആതിഥേയരായ കാനഡയെ മൊറോക്കോയും (3-0) തകർത്തു. ഇതോടെ ടൂർണമെന്റിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ കൊമ്പുകോർക്കും.


     ഫ്രാൻസ് 1 – 0 പരാഗ്വേ : മൽസരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. കടുത്ത പ്രതിരോധം തീർത്ത പരാഗ്വേയെ മറികടക്കാൻ ഫ്രഞ്ചുപട നന്നായി വിയർത്തു.
മൊറോക്കോ 3 – 0 കാനഡ :
മധ്യനിര താരം അസ്സെദിൻ ഔനാഹിയുടെ തകർപ്പൻ ഇരട്ട ഗോളുകളും (50′, 82′), ഇഞ്ചുറി ടൈമിൽ (90+8′) സൗഫിയാൻ റഹീമി നേടിയ ഗോളും മൊറോക്കോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചു. തോൽവിയോടെ സഹ-ആതിഥേയരായ കാനഡയുടെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചു.



        പ്രീക്വാർട്ടർ കടമ്പ കടന്ന ഫ്രാൻസും മൊറോക്കോയും അടുത്തതായി ക്വാർട്ടർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ 2022 ലോകകപ്പിന്റെ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിനായിരുന്നു വിജയം. അതിനുള്ള മധുരപ്രതികാരത്തിന് മൊറോക്കോ കാത്തിരിക്കുമ്പോൾ, തങ്ങളുടെ കിരീട പ്രയാണം തുടരാൻ ഫ്രാൻസ് ഇറങ്ങുന്നതോടെ ഈ ക്വാർട്ടർ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *