പിറക്കാത്ത കുഞ്ഞ് മരിക്കട്ടെയെന്ന് എന്ന് പോലും ആരാധകർ പറഞ്ഞു:കൻസെലോയുടെ വെളിപ്പെടുത്തൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.എന്നാൽ രണ്ടാം പാദത്തിൽ ബാഴ്സ കരുതിയതുപോലെയല്ല കാര്യങ്ങൾ നടന്നത്.ഒരു വലിയ തോൽവി ബാഴ്സ സ്വന്തം മൈതാനത്ത് ഏറ്റുവാങ്ങി. ഇതോടെ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും പിഎസ്ജി സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.ബാഴ്സ ആരാധകർക്ക് ഏറെ നിരാശയാണ് ഈ തോൽവി സമ്മാനിച്ചത്.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ബാഴ്സയുടെ പോർച്ചുഗീസ് താരമായ ജോവോ കാൻസെലോ പറഞ്ഞിട്ടുണ്ട്.അതായത് ആരാധകരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായി എന്നാണ് കാൻസെലോ പറഞ്ഞിട്ടുള്ളത്. തന്റെ പിറക്കാത്ത പെൺകുഞ്ഞിന് പോലും ആരാധകരുടെ ഡെത്ത് വിഷസ് പറഞ്ഞു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.കാൻസെലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇൻസ്റ്റഗ്രാമിൽ ആരാധകർ വളരെ മോശമായാണ് പെരുമാറിയത്.എന്റെ പിറക്കാത്ത പെൺകുഞ്ഞിന് പോലും അവർ ഡെത്ത് വിഷസ് പറഞ്ഞിട്ടുണ്ട്.അതവർക്ക് നേരിട്ട് എന്റെ മുഖത്ത് നോക്കി പറയാൻ കഴിയില്ല. കാരണം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും.എന്നാൽ സോഷ്യൽ മീഡിയയിൽ അവർക്ക് എന്തും എഴുതി വിടാം. എന്റെ മോശമായി അവർ എഴുതിയിട്ടുണ്ട്.എന്റെ പിറക്കാത്ത കുഞ്ഞിനെ പോലും അവർ വെറുതെ വിടുന്നില്ല.ഇത് ക്രൂരതയാണ്.എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ഇത് വളരെ ഗുരുതരമായ ഒന്നാണ്. അവർ കളിക്കളത്തിൽ ഫുട്ബോളറെ മാത്രമാണ് കാണുന്നത്.ആ വ്യക്തിയെ അവർ കാണുന്നില്ല. ഞങ്ങളും മനുഷ്യന്മാരാണ് ” ഇതാണ് കാൻസെലോ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് ബാഴ്സ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ ബാഴ്സലോണ വിജയം ഉറപ്പിച്ചിരുന്നു. പക്ഷേ അരൗഹോ കാർഡ് വഴങ്ങിയതോടെ അവർ മത്സരം കൈവിടുകയായിരുന്നു. ആരാധകർ മോശം പെരുമാറ്റം നടത്തിയതിന് തുടർന്ന് ബാഴ്സക്ക് യുവേഫ ഫൈൻ ചുമത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *