ആകെ പിറന്നത് നാലു ഗോളുകൾ,ബയേണിനെ വീഴ്ത്താനാവാതെ ആഴ്സണൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ആഴ്സണലും ബയേൺ മ്യൂണിക്കും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആഴ്സണലിന്റെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരം സമനിലയിലാണ് കലാശിച്ചിട്ടുള്ളത്. രണ്ട് ടീമുകളും രണ്ടു വീതം ഗോളുകൾ നേടുകയായിരുന്നു. ഇതോടെ രണ്ടാം പാദ മത്സരം രണ്ട് ടീമുകൾക്കും നിർണായകമായി തീരുകയാണ്.
A spirited fightback in N5 – all to play for in Munich 👊 pic.twitter.com/jyLmiFMrD6
— Arsenal (@Arsenal) April 9, 2024
മത്സരത്തിൽ ആദ്യം ലീഡ് കരസ്ഥമാക്കിയത് ആഴ്സണൽ തന്നെയാണ്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ വൈറ്റിന്റെ അസിസ്റ്റിൽ നിന്ന് സാക്കയാണ് അവർക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ പതിനെട്ടാം മിനിറ്റിൽ ഗ്നാബ്രി നേടിയ ഗോൾ ജർമൻ ക്ലബ്ബിനെ ഒപ്പം എത്തിച്ചു. 32ആം മിനിറ്റിൽ ബയേണിന് ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു. അത് ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ടീമിനെ മുന്നിലെത്തിച്ചു.
Top support tonight, Gooners ❤️
— Arsenal (@Arsenal) April 9, 2024
See you in N5 again on Sunday 🙌 pic.twitter.com/5Ea1OFx4LB
രണ്ടാം പകുതിയിൽ സമനില ഗോളിനായി ആഴ്സണൽ പരിശ്രമിച്ചു.76ആം മിനിട്ടിലാണ് അത് ഫലം കണ്ടത്. ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ ട്രൊസാർഡ് ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. ഇനി ബയേണിന്റെ മൈതാനമായ അലയൻസ് അരീനയിൽ വെച്ചുകൊണ്ടാണ് രണ്ടാം പാദ മത്സരം അരങ്ങേറുക.