കബാബ് വാങ്ങിയപ്പോഴും ക്രിസ്റ്റ്യാനോയെ വാങ്ങിയപ്പോഴും പറ്റിക്കപ്പെട്ടുവെന്ന് പ്രസിഡന്റ്,സത്യമെന്താണ്?
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം അൽ നസ്റിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അൽ റഈദിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിലെ ആദ്യ ഗോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. ഇതോടെ അൽ നസ്റിന് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ താരം പൂർത്തിയാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് അൽ നസ്ർ പ്രസിഡന്റ് ആയ മുസല്ലി അൽ മുവാമ്മർ പറഞ്ഞകാര്യം.സ്പാനിഷ് മാധ്യമങ്ങൾ അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഞാൻ രണ്ട് തവണയാണ് ജീവിതത്തിൽ പറ്റിക്കപ്പെട്ടിട്ടുള്ളത്.അതായത് ഒരുതവണ മൂന്ന് കബാബുകൾ ഓർഡർ ചെയ്തപ്പോൾ അവർ രണ്ടെണ്ണം മാത്രമാണ് നൽകിയത്. മറ്റൊന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്ത കാര്യത്തിലും പറ്റിക്കപ്പെട്ടു ” ഇതായിരുന്നു അൽ നസ്ർ പ്രസിഡന്റ് പറഞ്ഞതായി കൊണ്ട് സ്പാനിഷ് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഇത് തികച്ചും വ്യാജ വാർത്തയാണ്.അൽ നസ്ർ പ്രസിഡന്റ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടില്ല. മാത്രമല്ല ഇവർ എല്ലാവരും വാർത്തയുടെ ഉറവിടമായി കൊണ്ട് തിരഞ്ഞെടുത്ത അറേബ്യ ന്യൂസ് ഫിഫ്റ്റി എന്ന മാധ്യമം തന്നെ നിലവിലില്ല. ഇക്കാര്യം സൗദിയിലെ പ്രസ്സ് അഡ്വൈസർ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
🚨 Al Nassr desmintió a EFE que su presidente dijera que fichar a Cristiano Ronaldo fue "una estafa".
— Manuel Alejandro Ramírez (@manuramirez95) April 27, 2023
❌ Un asesor de prensa alertó de que no hay ningún medio saudí llamado ArabiaNews50, la supuesta fuente que han utilizado varios medios.
🗣️ "El club está muy contento con él". pic.twitter.com/Wcb3Jat5F0
” അറേബ്യ ന്യൂസ് ഫിഫ്റ്റിയെ ഉദ്ധരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്നുള്ള വാർത്ത തീർത്തും വ്യാജമാണ്.അതൊരിക്കലും കൃത്യമായതല്ല. അറേബ്യ ന്യൂസ് ഫിഫ്റ്റി ഒരു മാധ്യമ സ്ഥാപനമല്ല. തമാശക്ക് ചെയ്ത കാര്യമാണ് സ്പാനിഷ് മാധ്യമങ്ങളും മറ്റുപലരും സത്യമാണെന്ന് കരുതി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ” ഇതാണ് സൗദി അറേബ്യയിലെ പ്രസ്സ് അഡ്വൈസർ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് അത്തരത്തിലുള്ള യാതൊരുവിധ പ്രസ്താവനകളും അൽ നസ്റിന്റെ പ്രസിഡന്റ് നടത്തിയിട്ടില്ല. മാത്രമല്ല അദ്ദേഹം ഇപ്പോൾ തന്റെ രാജിക്കത്ത് സ്പോർട്സ് മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.